Spread the love

മയാമി: ബ്രസീലിന് ആശ്വാസമായി ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.

video
play-sharp-fill

മെയ് 17ന് സാന്റോസിനായി കളിക്കുന്നതിനിടെ വലതു കാലിന് പരിക്കേറ്റ 34 കാരനായ നെയ്മര്‍ക്ക് ലോകകപ്പില്‍ ബ്രസീലിന്റെ ഇതുവരെയുള്ള മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മൊറോക്കോ, ഹെയ്തി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ നെയ്മര്‍ കളിച്ചിരുന്നില്ല.

ഹെയ്തിക്കെതിരായ വിജയത്തിന് ശേഷം സംസാരിക്കവെയാണ് നെയ്മറുടെ പരിക്ക് ഭേദമായി വരികയാണെന്നും അടുത്തയാഴ്ച തുടക്കത്തില്‍ തന്നെ താരം ടീമിനൊപ്പം മുഴുവന്‍ സമയ പരിശീലനത്തില്‍ പങ്കുചേരുമെന്നും ആഞ്ചലോട്ടി വെളിപ്പെടുത്തി. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നെയ്മര്‍ നാളെ വ്യക്തിഗത പരിശീലനം നടത്തും, തിങ്കളാഴ്ച മുതല്‍ ടീമിനൊപ്പം ചേരും. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകും.” ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നതിനുശേഷം നെയ്മര്‍ ഇതുവരെ ഒരു മുഴുവന്‍ സമയ പരിശീലന സെഷനിലും പങ്കെടുത്തിട്ടില്ല.

പരിക്കിന്റെ അവസ്ഥ വിലയിരുത്തുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകുകയും പ്രത്യേക പരിശീലന പരിപാടികള്‍ പിന്തുടരുകയും ചെയ്തുവരികയായിരുന്നു.

മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മുന്‍ ബാഴ്സലോണ, പിഎസ്ജി താരമായ നെയ്മറെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ ഇറങ്ങിയില്ല.

പരിക്കിനെത്തുടര്‍ന്ന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് കരുതിയിരുന്നതിനാല്‍, ഹെയ്തിക്കെതിരായ മത്സരത്തിന് മുന്നോടിയായി നെയ്മര്‍ ന്യൂജേഴ്സിയില്‍ തന്നെ തുടരുമെന്ന് ബ്രസീല്‍ അറിയിച്ചിരുന്നു.