Spread the love

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ അനുവദിച്ചതില്‍ പ്രതികരിച്ച്‌ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്‍ ഡി എഫ് സർക്കാർ കൊടുത്തത് പോലെ തങ്ങള്‍ മദ്യശാലകള്‍ അനുവദിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

video
play-sharp-fill

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ചുവരികയാണെന്നും, എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ തോമസ് ഐസക് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ലഹരി മാഫിയകളെ അമർച്ച ചെയ്യുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വൻകിടക്കാരിലേക്ക് നീങ്ങുമെന്നും, കടല്‍, കര, ആകാശം എന്നീ മാർഗ്ഗങ്ങളിലൂടെ ലഹരി എത്തുന്നതിനാല്‍ ഇതിന്റെ ഉറവിടം കണ്ടെത്തുക എന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

കാഫിർ സ്ക്രീൻഷോട്ട് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ യാതൊരു തിരക്കഥയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ രക്ഷിക്കാനാണ് സിപിഐഎം സമരം നടത്തുന്നതെന്നും, വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മന്ത്രി താക്കീത് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തൂഫാനില്‍ വൻ പുരോഗതി. ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ നിരീക്ഷിച്ചും പരിശോധിച്ചും കർശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ആകെ രജിസ്റ്റർ ചെയ്ത കേസുകള്‍: 3080, ആകെ അറസ്റ്റിലായവർ: 3313 പേർ, അറസ്റ്റ് (ഏറ്റവും ഒടുവിലത്തെ കണക്ക്): 137 പേർ, പിടിച്ചെടുത്തവ: 1683 ഗ്രാം എംഡിഎംഎ, 288.956 കിലോ കഞ്ചാവ്, ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍ എന്നിങ്ങനെയാണ്.