പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ സിനിമാ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാ സംഘം മരുഭൂമിയിൽ കുടുങ്ങി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയവരാണിവർ. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്.

58 അംഗ സിനിമാ സംഘം മരുഭൂമിയിൽ കാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ദിവസം മുൻപ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. ഏപ്രിൽ എട്ടിനുള്ളിൽ സിനിമാ സംഘത്തിന്റെ വിസ കാലാവധി അവസാനിക്കും. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘം ഫിലിം ചേംബറിനും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്കും കത്ത് നൽകിയിട്ടുണ്ട്.

ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് ഉടൻതന്നെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതിൽ ആശങ്ക നില നിൽക്കുകയാണ്. ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ഇതിന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടൻ പൃഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണിതെന്ന് ബ്ലസ്സിയും നേരത്തെ പറഞ്ഞിരുന്നു.