നിപ ആവർത്തിച്ച് വരുന്നതിന് കാരണം  സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജാഗ്രത കുറവ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

നിപ ആവർത്തിച്ച് വരുന്നതിന് കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജാഗ്രത കുറവ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിപ ആവർത്തിച്ച് വരുന്നതിന് കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജാഗ്രത കുറവ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളില്‍ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണ്.1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം വീണ്ടും വീണ്ടും വരാൻ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരാജയമാണെന്ന് വ്യക്തമാണ്. പ്രദേശത്തെ പനിയുള്ളവരുടെ സാംബിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സര്‍ക്കാര്‍ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാനുള്ള പ്രധാന കാരണം. എൻഎച്ച്‌എമ്മിന്റെ ആരോഗ്യപ്രവര്‍ത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയില്‍ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

2018ല്‍ നിപ ആദ്യമായി വന്നപ്പോള്‍ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയില്‍ എത്താത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. പരിശോധനയിലെ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തില്‍ വൈറോളജി ലാബുകള്‍ ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോഴും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. നിപ സ്ഥിരീകരണത്തിന് പൂണെ ലാബിലെ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ എവിടെയും പറയുന്നില്ല. എന്നാല്‍ സംസ്ഥാന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല.നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്ബോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന മന്ത്രിമാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.