
മൂന്നാർ: വാഹന കള്ളക്കടത്ത് പിടികൂടുന്നതിനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തില്‍. ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം മൂന്നാറില്‍ ആരംഭിച്ചു.
ഇരു രാജ്യങ്ങളും വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചർച്ച ചെയ്യും. 15,000 ഓളം വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണക്ക്.
കസ്റ്റംസ് കമ്മീഷണർ ഉള്‍പ്പെടെ പത്തംഗ സംഘം ആണ് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. ഇന്ത്യയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ സംഘം പങ്കെടുക്കും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളും പരസ്പരം ചർച്ച ചെയ്യുക എന്നുള്ളതാണ് യോഗത്തിൻ്റെ ലക്ഷ്യം. ഓപ്പറേഷൻ നംഖോറിൻ്റെ അടുത്ത നടപടി എങ്ങനെ വേണമെന്നും തീരുമാനം ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ വ്യാജമായി രജിസ്റ്റർ ചെയ്തു. അസമില്‍ മാത്രം രജിസ്റ്റർ ചെയ്തത് 464 വാഹനങ്ങള്‍ എന്നും കണക്ക്. സൂപ്പർ കാറുകളും ബൈക്കുകളും ഉള്‍പ്പെടെ ഇത്തരത്തില്‍ കടത്തി. രാജ്യത്ത് ഉണ്ടായത് കോടികളുടെ നികുതിവെട്ടിപ്പ്. കേരളത്തിലേക്ക് കൊണ്ടുവന്ന ചലച്ചിത്ര താരങ്ങളുടേത് അടക്കം അമ്പതോളം വാഹനങ്ങള്‍ കസ്റ്റംസ് പിടികൂടിയിരുന്നു.



