ഭാരത് ആശുപത്രി മുതലാളി  നിങ്ങൾ കാണുക  ഈ കുടുംബത്തിൻ്റെ ദയനീയ അവസ്ഥ..! ഇവരും മനുഷ്യരാണ്, നിങ്ങളുടെ മുന്നിലെത്തിയത് ജീവിക്കാൻ വേണ്ടി മാത്രമാണ്; ഇവരെ ഇല്ലായ്മ ചെയ്യരുത്..! ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ക്രൂരതയ്ക്ക് മുന്നിൽ തകർന്ന കുടുംബത്തിന്റെ കണ്ണീർക്കഥ; വീഡിയോ  ഇവിടെ കാണാം

ഭാരത് ആശുപത്രി മുതലാളി നിങ്ങൾ കാണുക ഈ കുടുംബത്തിൻ്റെ ദയനീയ അവസ്ഥ..! ഇവരും മനുഷ്യരാണ്, നിങ്ങളുടെ മുന്നിലെത്തിയത് ജീവിക്കാൻ വേണ്ടി മാത്രമാണ്; ഇവരെ ഇല്ലായ്മ ചെയ്യരുത്..! ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ക്രൂരതയ്ക്ക് മുന്നിൽ തകർന്ന കുടുംബത്തിന്റെ കണ്ണീർക്കഥ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാരത് ആശുപത്രി മാനേജ്മെന്റിന് അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഈ കുടുംബത്തോട് ഇങ്ങനെ ചെയ്യരുത്.. ഒരു വീടിന്റെ നാഥനായ, കുടുംബത്തിന്റെ അത്താണിയായ ഒരു മനുഷ്യന്റെ തലയോടാണ് വെട്ടിക്കീറി പുറത്തെടുത്ത് ഫ്രീസറിൽ വച്ചിരിക്കുന്നത്. പണത്തിനോടുള്ള ആർത്തി മനുഷ്യനെ അന്ധനാക്കുമെന്നു കേട്ടിട്ടുണ്ട്. ആനക്കൊമ്പിനൊപ്പം.. മനുഷ്യന്റെ തലയ്ക്ക് വിലപറയരുതെന്നു മാത്രമാണ് നാട്ടുകാരെ ആരോഗ്യ പരിപാലനത്തിന്റെ പേരിൽ ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന ഭാരത് ആശുപത്രി ഗ്രൂപ്പിനോടു തേർഡ് ഐ ന്യൂസ് ലൈവിനു പറയാനുള്ളത്. ബിനുവിനെ സഹായിക്കാൻ സന്മനസുള്ളവർക്ക് ഈ അക്കൗണ്ട് നമ്പരിലേക്ക് പണമയക്കാവുന്നതാണ്.

ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായരു (42)ടെ തലയോട്ടിയാണ് ആശുപത്രിയിലെ ഫ്രീസറിൽ വച്ച് ഭാരത് ആശുപത്രി മാനേജ്മെന്റ് ഇപ്പോൾ വില പേശുന്നത്. ആ കുടുംബത്തിന്റെ കണ്ണീരിനൊപ്പം തേർഡ് ഐ ന്യൂസ് ലൈവുണ്ട്.. അവർക്ക പറയാനുള്ളത് തേർഡ് ഐ ന്യൂസ് ലൈവിലൂടെ നിങ്ങൾക്കും കേൾക്കാം. വീഡിയോ സ്‌റ്റോറി ഇവിടെ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചെറിയ നെഞ്ച് വേദനയുമായി എത്തിയ ഒരു ചെറുപ്പക്കാരനെയാണ് കൊത്തിനുറുക്കി പല കഷണങ്ങളാക്കി ഭാരത് ആശുപത്രി ഗ്രൂപ്പ് പണത്തിനു വേണ്ടി വില പേശിവച്ചിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഇത്രത്തോളം ദുരിതം ഈ കുടുംബത്തിന് നേരിടേണ്ടി വന്നിട്ടില്ല.

ഇ.എസ്.ഐ ആനുകൂല്യമുള്ളതിനാലാണ് ഈ കുടുംബം മറ്റ് ആശുപത്രികളിലേയ്ക്ക് ഒന്നും പോകാതെ ഇ.എസ്.ഐയുടെ റഫറൽ ആശുപത്രിയായ ഭാരതിലേയ്ക്ക് തന്നെ എത്തിയത്. എന്നാൽ, ഈ ആശുപത്രിയിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനമായിരുന്നെന്നാണ് ഇപ്പോൾ ഇവർക്കു മനസിലാകുന്നത്. പണത്തിന് വേണ്ടി തലയോട്ടി പോലും പിടിച്ചു വയ്ക്കുന്ന മനസാക്ഷിയില്ലാത്തവരായി ഭാരത് ആശുപത്രി ഗ്രൂപ്പ് അധപതിച്ചെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

സർക്കാരും ജില്ലയിലെ രാഷ്ട്രീയക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടെങ്കിൽ മാത്രമേ ജില്ലയെ അടക്കി ഭരിക്കുന്ന ഭാരത് ഗ്രൂപ്പ് എന്ന ഭീമനെ നിലയ്ക്ക് നിർത്താൻ സാധിക്കൂ. ആശുപത്രിയുടെ പേരിൽ മണിമാളിക കെട്ടിപ്പൊക്കിയ ഇവർ നടത്തുന്ന നീക്കങ്ങൾ സാധാരണക്കാരുടെ ചോരയിൽ ചവിട്ടി നിന്നിട്ടാണ്. പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഈ ആശുപത്രി ഭീമനെ വിശ്വസിച്ച് ഇനി എങ്ങിനെ അവിടെ പോകാനാവും..!