അയ്യന്തോളിലെ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം : യൂത്ത് കോൺഗ്രസ് നേതാവും കാമുകിയും ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാർ ; ശിക്ഷ ജൂലൈ പതിമൂന്നിന്

അയ്യന്തോളിലെ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം : യൂത്ത് കോൺഗ്രസ് നേതാവും കാമുകിയും ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാർ ; ശിക്ഷ ജൂലൈ പതിമൂന്നിന്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: അയ്യന്തോളിൽ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവും കാമുകിയും ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാർ. കുറ്റക്കാർക്കുള്ള ശിക്ഷ തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജൂൈല പതിമൂന്നിനായിരിക്കും വിധിക്കുക.

2016 മാർച്ച് മൂന്നിന് ഒറ്റപ്പാലം സ്വദേശിയായ സതീശനെ അയ്യന്തോളിലെ ഫ്‌ളാറ്റിൽ മർദനമേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്. മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ. രാമദാസ്, യൂത്ത് കോൺഗ്രസ് നേതാവ് റഷീദ്, ഇയാളുടെ കാമുകി ശാശ്വതി എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു കേസിൽ പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തെളിവുകളുടെ അഭാവത്തിൽ മുൻ കെ.പി.സി.സി സെക്രട്ടറി രാമദാസിനെ വെറുതെ വിട്ടു. ഒന്നാംപ്രതി കൃഷ്ണപ്രസാദ്, രണ്ടാംപ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. കൊലപാതകം നടത്തിയവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികൾ ചെയ്ത കുറ്റം.

യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് പുതുക്കാട് മണ്ഡലം മുൻ പ്രസിഡന്റാണ്. റഷീദും മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള ബന്ധവും റഷീദിെന്റ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും സതീശൻ ചിലരോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2016 ഫെബ്രുവരി 29ന് അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കേസിൽ മുഖ്യപ്രതിയായ ശാശ്വതിയുടെ അഞ്ച് വയസ്സുള്ള മകൾ മർദനത്തിന് സാക്ഷിയായിരുന്നു. ഈ മകളുടെ മൊഴിയാണ് കേസിൽ നിർണായകമായി മാറിയത്.

കൊലപാതകശേഷം റഷീദ് കോൺഗ്രസ് നേതാവ് രാംദാസിെന്റ വീട്ടിലെത്തിയതും രാംദാസ് കൊലപാതകം നടന്ന ഫ്‌ളാറ്റിൽ പോയതും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ തൃശൂർ അസി. കമീഷണർ വി.കെ. രാജുവായിരുന്നു കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ.