സിനിമയെ സമൂഹമാധ്യമങ്ങള്‍ വഴി ആക്ഷേപിക്കുകയും തെറ്റായ തരത്തില്‍ സിനിമയ്‌ക്കെതിരെ കടന്നാക്രമണം നടത്തുന്നതും ശരിയല്ല; ‘മാജിക്ക് മഷ്‌റൂംസ്’നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കല്‍

Spread the love

നാദിര്‍ഷ – വിഷ്ണു ഉണ്ണികൃഷണന്‍ ടീം ഒരുക്കിയ ‘മാജിക് മഷ്‌റൂംസ്’ സിനിമ നേരിടുന്ന സൈബര്‍ അക്രമണത്തില്‍ പ്രതികരിച്ച്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കല്‍ രംഗത്ത്. സിനിമയെ സമൂഹമാധ്യമങ്ങള്‍ വഴി ആക്ഷേപിക്കുകയും തെറ്റായ തരത്തില്‍ സിനിമയ്‌ക്കെതിരെ കടന്നാക്രമണം നടത്തുന്നതും ശരിയല്ലായെന്നും  അത് വളരെ സങ്കടകരമാണെന്നും അഷ്‌റഫ് പിലാക്കല്‍ പറയുന്നു.

video
play-sharp-fill

കഴിഞ്ഞ ദിവസം റിലീസായ മാജിക്ക് മഷ്‌റുംസ് സിനിമയ്‌ക്കെതിരെ വ്യാപകമായ രീതിയിലാണ് സോഷ്യൽ ഇടത്തു ആക്ഷേപങ്ങള്‍ ഉയരുന്നത്. സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നവരും സിനിമ കാണാതെ അഭിപ്രായം പറയുന്നവരും ഉണ്ട്. സിനിമയേക്കുറിച്ച്‌ പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രേഷകര്‍ക്ക് ഏത് തരത്തിലുളള അഭിപ്രായങ്ങളും പങ്ക് വയ്ക്കുവാന്‍ അവകാശവും അധികാരവും ഉണ്ട്.അതിനെ മാനിക്കുന്നു. പക്ഷേ സിനിമ റിലീസായിട്ട് ഫസ്റ്റ് ഷോയിക്ക് തന്നെ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആ ഷോ പൂര്‍ണ്ണമാകും മുമ്പ് തന്നെ സിനിമ മോശമാണ് എന്ന രീതിയില്‍ നെറ്റ് വര്‍ക്ക് നടത്തുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ വ്യാപകമായിട്ട് സിനിമയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഒരു തരത്തിലും ശരിയല്ല. അത് അംഗീകരിക്കാന്‍ പാടില്ല. മാജിക്ക് മഷ്‌റുംസ് മാത്രമല്ല സമീപകാലത്തായിട്ട് ഒട്ടുമിക്ക സിനിമകള്‍ക്കെതിരെയും ഇതുപോലെ പ്ലാന്‍ ചെയ്ത് മുന്‍ ധാരണയോട് കൂടി സിനിമയെ ആക്രമിക്കുന്ന ഒരു പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. വ്യക്തിപരമായ ചില താല്‍പര്യംകൊണ്ടും ആ സിനിമയിലെ ആരോടെങ്കിലുമുളള വിയോജിപ്പുകൊണ്ടും ആ സിനിമയെ മൊത്തമായിട്ട് ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. സിനിമ ഒരാളുടെ മാത്രം കലാസൃഷ്ടിയല്ല. നൂറ് കണക്കിന് മനുഷ്യരുടെ ഉപജീവന മാര്‍ഗവും കൂടിയാണ്. അവരുടെ ഓരോരുത്തരുടേയും അധ്വാനം കൂടിയാണ്. അവരുടെ സ്വപ്നമാണ്. അങ്ങനെ വളരെ പ്രതീക്ഷയോടുകൂടി ഒരു സിനിമ ചെയ്ത് കഴിയുമ്പോള്‍ നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും അഭിപ്രായം പങ്ക് വയ്ക്കാം. പക്ഷേ മുന്‍ വിധിയോട് കൂടി മുന്‍ ധാരണയോട് കൂടി ആരോടെങ്കിലുമുളള പകപോക്കല്‍ പോലെ ചെയ്യുന്നത് ശരിയല്ലായെന്നു അഷ്‌റഫ് പിലാക്കല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group