Spread the love

തിരുവനന്തപുരം: അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

video
play-sharp-fill

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് എക്കാലവും പ്രചോദനമാണ് അദ്ദേഹത്തിന്റെ പ്രയാണം. അദ്ദേഹത്തിന്റെ സ്മരണ മനുഷ്യഹൃദങ്ങളില്‍ എക്കാലവും അണയാതെ നിലനില്‍ക്കുമെന്നും പിണറായി പറഞ്ഞു.

‘ചലച്ചിത്ര താരം സലീം കുമാറിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലാകാരനില്‍ നിന്നും ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം പകരും.

മറ്റുള്ളവരില്‍ നിന്നും കടം കൊള്ളാതെ തന്റേതായ അഭിനയശൈലി രൂപപ്പെടുത്താന്‍ സലിം കുമാറിനു സാധിച്ചു. ഹാസ്യത്തിന്റെ നവഭാവുകത്വം അനുഭവിച്ച ആസ്വാദകര്‍ അദ്ദേഹത്തിന്റെ കഥപാത്രങ്ങളെ ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്നു തെളിയിച്ച സലിംകുമാര്‍ തന്റെ അഭിനയത്തെ പുതിയ തലങ്ങളിലേക്ക് വളര്‍ത്തുന്നത് ആശ്ചര്യത്തോടെയും അഭിമാനത്തോടെയും ആണ് മലയാളികള്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നമ്മുടെ ഹൃദയങ്ങളില്‍ അണയാതെ എക്കാലവും നിലനില്‍ക്കും. സലീം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’, പിണറായി വിജയന്റെ പോസ്റ്റില്‍ പറയുന്നു.

ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.