കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ ഒരാളും, ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്ത്തി പുതപ്പുകൊണ്ട് മൂടി കൈയ്യിൽ പിടിച്ചു നിന്നു ; വനിതാ ഡോക്ടറെ ആക്രമിച്ച് തട്ടിയെടുത്തത് 70 പവനും ഒരുലക്ഷത്തോളം രൂപയും : കവർച്ച നടന്ന് രണ്ട് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഒരാൾ പൊലീസ് പിടിയിൽ

കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ ഒരാളും, ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്ത്തി പുതപ്പുകൊണ്ട് മൂടി കൈയ്യിൽ പിടിച്ചു നിന്നു ; വനിതാ ഡോക്ടറെ ആക്രമിച്ച് തട്ടിയെടുത്തത് 70 പവനും ഒരുലക്ഷത്തോളം രൂപയും : കവർച്ച നടന്ന് രണ്ട് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

അങ്കമാലി: രണ്ട് വർഷം മുൻപ് വനിതാ ഡോക്ടറെ കെട്ടിയിട്ട് 70 പവൻ സ്വർണ്ണവും ഒരു ലക്ഷത്തോളം രൂപയും മോഷ്ടിച്ച് രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കേസിൽ മധുര സ്വദേശിയാ സൗന്ദർരാജി(59)നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടാമനായുള്ള പൊലീസ് ഊർജ്ജിതമാക്കി.

2019 ഫെബ്രുവരി 16നാണ് അത്താണിയിൽ മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിൽ രണ്ടംഗ സംഘം കവർച്ച നടത്തിയത്. കവർച്ചനടത്തിയവരിൽ പ്രധാനിയാണ് സൗന്ദർരാജ്. ഇയാളെ ഏതാനും ദിവസം മുൻപ് തെളിവെടുപ്പിനായി ഡോക്ടറുടെ വീട്ടിൽ എത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിലെ കൊലുസും കൈയിൽക്കിടന്ന രണ്ട് വളകളും മൂന്ന് മോതിരവും ഊരിയെടുത്തത് ഇയാളെന്നും ഡോക്ടർ സ്ഥിരീകരിച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം ഒരു ലക്ഷത്തിഅറുപതിനായിരം രൂപ തനിക്ക് ലഭിച്ചെന്നും വീട്ടിൽനിന്നും കവർച്ച ചെയ്ത സ്വർണം കൂട്ടാളി കോഴിക്കോട് ഒരാളെ വിൽക്കാൻ ഏൽപ്പിച്ചെന്നും സൗന്ദർരാജ് തെളിവെടുപ്പിനിടയിൽ പൊലീസിനോട് വ്യക്തമാക്കി.

കവർച്ച നടന്നിട്ട് രണ്ട് വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് കവർച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുള്ളത്. സംഭവത്തിനുപിന്നിൽ കുപ്രസിദ്ധ കവർച്ചക്കാരൻ മധുര സ്വദേശി സൗന്ദർരാജാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം ഇയാളുടെ വിരലയാളവുമായി പൊരുത്തപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ഇയാളിലേക്ക് തിരിയാൻ കാരണമായത്.

‘കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ മറ്റൊരാളും ചേർന്നാണ് കവർച്ച നടത്തിയത്. ഇവരിലൊരാൾ ബെഡ്ഡിലേയ്ക്ക് തള്ളി വീഴ്ത്തി, പുതപ്പുകൊണ്ട് മൂടിയ ശേഷം കൈയിൽപ്പിടിച്ച് നിന്നു. ഈ സമയം മറ്റെയാൾ സ്വർണ്ണവും പണവും മുഴുവൻ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുത്തു. തുടർന്ന് ചിരി സമ്മാനിച്ച് പിന്നിലെ വാതിൽ വഴി ഇരുവരും മടങ്ങുകയായിരുന്നുവെന്നുമാണ് ഡോക്ടർ പൊലീസിന് മൊഴി നൽകിയത്.

ഡോക്ടറുടെ അയൽവാസികൾ പുലർച്ചെ ഒന്നരയോടെയാണ് എയർപോർട്ടിലേക്ക് പുറപ്പെട്ടത്. എന്നിട്ടും കവർച്ചക്കാർ എത്തിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.അരമണിക്കൂറിലേറെ സമയം കവർച്ചക്കാർ മുറിയിൽ ചിലവഴിച്ചിരുതായി ഡോക്ടറുടെ വിവരണത്തിൽ നിന്നും വ്യക്തമായിരുന്നു. കവർച്ചക്കാർ മുറിക്ക് പുറത്തിറങ്ങിയ ഉടൻ ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചിരുന്നു.

വീടിന്റെ പിൻവശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ കുറ്റികൾ ഇളക്കി മാറ്റിയാണ് രണ്ടംഗ കവർച്ച സംഘം വീടിനകത്ത് കടന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മുൾപ്പെടെ മുഴുവൻ സന്നാഹങ്ങളും പ്രയോജനപ്പെടുത്തിയായിരുന്നു ആദ്യഘട്ടത്തിലെ പൊലീസ് അന്വേഷണം.
ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലാണ് ഡോ. ഗ്രേസ്സ് ജോലി ചെയ്യുന്നത്.