
മാനന്തവാടി: മുട്ടിൽ മരം മുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബത്തേരി കോടതി. മരക്കമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം 112 മരങ്ങളുടേതായി 800 തടികളുടെ കണക്കെടുത്ത് പോലീസ് മഹസർ സമർപ്പിച്ചിരുന്നു. നിലവിൽ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരങ്ങളുടെ കമ്പുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.
തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൂർണ്ണമായ കണക്ക് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു.
2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്.
പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.







