play-sharp-fill
രണ്ടു കാമുകിമാർ പരസ്പരം അറിയാതെ പ്രേമിച്ചത് പത്തൊൻപത് വർഷം: ഇടയ്ക്ക് ആരും അറിയാതെ വിവാഹവും കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നു; ഓസ്‌ട്രേലിയയിലും തട്ടിപ്പ് തുടർന്നതോടെ ഭാര്യയും ഉപേക്ഷിച്ചു പോയി; ഗാന്ധിനഗറിൽ പിടിയിലായ വിവാഹത്തട്ടിപ്പ് വീരൻ സുധീഷ് നടത്തിയത് വർഷങ്ങൾ നീണ്ട തട്ടിപ്പ്

രണ്ടു കാമുകിമാർ പരസ്പരം അറിയാതെ പ്രേമിച്ചത് പത്തൊൻപത് വർഷം: ഇടയ്ക്ക് ആരും അറിയാതെ വിവാഹവും കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നു; ഓസ്‌ട്രേലിയയിലും തട്ടിപ്പ് തുടർന്നതോടെ ഭാര്യയും ഉപേക്ഷിച്ചു പോയി; ഗാന്ധിനഗറിൽ പിടിയിലായ വിവാഹത്തട്ടിപ്പ് വീരൻ സുധീഷ് നടത്തിയത് വർഷങ്ങൾ നീണ്ട തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു കാമുകിമാർ പരസ്പരം അറിയാതെ 19 വർഷത്തോളം പ്രേമിക്കുകയും, ഇതിനിടെ മറ്റൊരു വിവാഹം കഴിച്ച ശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് പറക്കുകയും ചെയ്ത വിവാഹത്തട്ടിപ്പ് വീരന്റെ കഥ കേട്ട് പൊലീസും ഞെട്ടി. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പുകാരന്റെ തനിരൂപം പെൺകുട്ടികൾ പോലും തിരിച്ചറിഞ്ഞത്. കൊച്ചു കോട്ടയം മുതൽ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന വയല ഇടവയ്ക്കൽ സുധീഷ് ദിവാകറിന്റെ (42) പ്രണയക്കെണിയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സുധീഷിനെതിരെ ഗാന്ധിനഗർ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പരിശോധിച്ച പൊലീസ് കണ്ടത് നിരവധി പെൺകുട്ടികളുമായുള്ള ചാറ്റിങും, അ്ശ്ലീല സന്ദേശങ്ങളുമാണ്. പൊതുവേ മാന്യനായി ഇയാൾ നടിച്ചിരുന്നതിനാൽ ഇയാൾക്കെതിരെ ആരും പരാതിയും നൽകിയിരുന്നില്ല. രണ്ടു കാമുകിമാരെ കൂടാതെ ഇയാളുടെ ഭാര്യയും നേരത്തെ തന്നെ വിവാഹമോചനം വാങ്ങി പോയിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. നഗരത്തിലെ പ്രമുഖ കുടുംബത്തിലെ അംഗമായ പെൺകുട്ടി കഴിഞ്ഞ 12 വർഷമായി സുധീഷുമായി പ്രണയത്തിലായിരുന്നു. സുധീഷിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നായിരുന്നു പെൺകുട്ടിയുടെ വാശി. ഇതേ തുടർന്ന് വീട്ടുകാരുമായി പെൺകുട്ടി ഉടക്കി കഴിയുകയായിരുന്നു. പെൺകുട്ടിയോട് സുധീഷിനൊപ്പം ഇറങ്ങിപ്പൊക്കോളാൻ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ എത്തി. സുധീഷുമായി പ്രണയത്തിലായ മറ്റൊരു പെൺകുട്ടിയാണ് എന്ന അവകാശപ്പെട്ടാണ് ഫോൺ വിളി് എത്തിയത്. താൻ പത്തൊൻപത് വർഷമായി സുധീഷുമായി പ്രണയത്തിലാണെന്നും, തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 19 വർഷമായി സുധീഷ് പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു. സുധീഷിന്റെ നിർബന്ധത്തിന് വഴങ്ങി താൻ തന്റെ ആദ്യ വിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയതായും പെൺകുട്ടി പറയുന്നു.
ഇതേ തുടർന്ന് കോട്ടയം സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു പരാതി നൽകുകയായിരുന്നു.
തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, ഡിവൈ.എസ്.പി ഓഫിസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് സുധീഷ്‌കുമാറിനെ പിടികൂടിയത്. ഈ രണ്ടു പെൺകുട്ടികളെയും പ്രണയിക്കുന്നതിനിടെ നഗരത്തിലെ ഒരു സ്വകാര്യ ബസ് മുതലാളിയുടെ മകളെ വിവാഹം ചെയ്ത സുധീഷ് ഇവർക്കൊപ്പം ഓസ്‌ട്രേലിയയിലേയ്ക്ക് പോയിരുന്നു. ഇവിടെ എത്തിയ ശേഷവും ഓൺലൈൻവഴി നിരവധി പെൺകുട്ടികളുമായി ഇയാൾ അവിഹിത ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ സഹിതം അടച്ചു നൽകിയ പ്രതിയുടെ സ്വഭാവ വൈകൃതം സഹിക്കാനാവാതെ ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തി. തുടർന്ന് തിരികെ നാട്ടിലെത്തിയ ശേഷം 19 വർഷമായി പ്രണയിക്കുന്ന ആദ്യകാമുകിയെയുമായി വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം സ്വദേശിയായ യുവതിയുമായി സോഷ്യൽ മീഡിയ വഴി പ്രണയത്തിലാകുന്നതും വിവാഹ വാഗ്ദാനം നൽകുന്നതും. രണ്ടു പെൺകുട്ടികളുടെ പരാതി പുറത്ത് വന്നതോടെ സുധീഷിനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുമെന്നാണ് പൊലീസ്‌നൽകുന്ന സൂചന. മാധ്യമങ്ങളിൽ സുധീഷിന്റെ ചിത്രം സഹിതം വാർത്ത വരുന്നതോടെ തട്ടിപ്പിന് ഇരയായ കൂടുതൽ ആളുകൾ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.