
ചരിത്രം സൃഷ്‌ടിച്ച് കോട്ടയം കാരിത്താസ് ആശുപത്രി; അത്യ അപൂർവ റോബോട്ടിക് ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രണ്ട് ഇടുപ്പ് സന്ധികളും മാറ്റിവച്ച് ശസ്ത്രക്രിയ രംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചു
കോട്ടയം: അത്യ അപൂർവ റോബോട്ടിക് ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രം സൃഷ്‌ടിച്ച് കോട്ടയം കാരിത്താസ് ആശുപത്രി. സംസ്ഥാനത്ത് ഇത് ആദ്യമായി എൻഹാൻസ്‌ഡ് ഹിപ് പ്രോട്ടോകോൾ ഉപയോഗിച്ച് ഒരേ സമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് കാരിത്താസ് ആശുപത്രി ശസ്ത്രക്രിയ രംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചു.
പുനലൂർ സ്വദേശിനി രണ്ട് ഇടുപ്പ് സന്ധികളുടെയും തീവ്ര വേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് കാരിത്താസ് ആശുപത്രിയിലെത്തിയത്. സന്ധിവാതം ബാധിച്ച് രണ്ട് ഇടുപ്പ് സന്ധികളും ഒരേസമയം പൂർണമായും തേഞ്ഞു പോയിരിക്കുകയായിരുന്നു.
തുടർന്നാണ് രണ്ട് സന്ധികളും ഒരേ സമയം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാനായി തീരുമാനിച്ചത്. സാധാരണയായി ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടും. ഇതിൽ പ്രധാനമായവ കൃത്രിമ സന്ധിയുടെ അസ്ഥിരത, കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് എന്നിവയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അത്യാധുനിക റോബോട്ടിക് ശസ്ത്രകിയയിലൂടെ ഈ പ്രശ്‌നങ്ങൾ എതാണ്ട് പൂർണമായും തന്നെ ഒഴിവാക്കാൻ സാധിക്കും. എൻഹാൻസ്ഡ് ഹിപ് പ്രോട്ടോകോൾ എന്ന അതി നൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം പിറ്റേ ദിവസം തന്നെ രോഗിയെ നടത്തിക്കുവാനും ഏതാനും ദിവസങ്ങൾക്കകം ഡിസ്‌ചാർജ് ചെയ്യുവാനും ഇതുമൂലം സാധിക്കും.
മധ്യകേരളത്തിലെ ആദ്യ റോബോട്ടിക് ഇടുപ്പ് സന്ധി മറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കാരിത്താസ് ആശുപത്രിക്ക് സാധിച്ചതായി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. ശസ്ത്രക്രിയക്ക് സിനിയർ കൺസൾട്ടന്റ് ഡോക്‌ടർ ആനന്ദ് കുമരോത്ത്, സീനിയർ സ്പെഷലിസ്‌റ്റ് ഡോ. ജോർജ് മോനി, അനസ്തീസിയോളജിസ്‌റ്റ് ഡോ. രശ്മി ജോർജ് തുടങ്ങിയവരാണ് പങ്കാളികളായത്.

ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിന്നുമായി 15 വയസുകാരന് കഴിഞ്ഞത് ഒരു രാത്രി; ഒടുവിൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം വിജയകരമായി സേഫ്റ്റി പിൻ പുറത്തെടുത്ത് കോട്ടയത്തെ കാരിത്താസ് ആശുപത്രി
സ്വന്തം ലേഖിക
കോട്ടയം: 15 വയസുകാരൻ്റെ ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിൻ വിജയരമായി പുറത്തെടുത്തു.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ
“റിജിഡ് ബ്രോങ്കോസ്കോപ്പി’ എന്ന അതിനൂതന ചികിത്സാ സംവിധാനത്തിലൂടെയാണ് സേഫ്റ്റി പിന് പുറത്തെടുത്തത്. ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തില്‍ തന്റെ ശ്വാസകോശത്തിനുള്ളില്‍ തറച്ച കൂര്‍ത്ത മുനയോടുകൂടിയ സേഫ്റ്റി പിന്നുമായി ഒരു രാത്രി കഴിയേണ്ടിവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം കിടക്കുന്നതിനു മുൻപായി പല്ലുകള്ക്കിടയില്പ്പെട്ട ആഹാരം മാറ്റാന്‍ സേഫ്റ്റി പിന്നിന്റെ കൂര്‍ത്ത അഗ്രം ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശക്തമായ ചുമ അനുഭവപ്പെടുകയും അതിനിടയില്‍ സേഫ്റ്റി പിന് കൂര്‍ത്ത അഗ്രത്തോടെ റിനോ മാത്യുവിന്റെ ശ്വാസകോശാത്തിനുള്ളിലേക്കു പതിക്കുകയും ശ്വാസനാളികളില്‍ തറച്ചിരിക്കുകയും ചെയ്തു.
കടുത്ത ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട റിനോ മാത്യുവിനെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയില്‍ രാത്രി തന്നെ എത്തിച്ചു. അവിടെ നടത്തിയ പരിശോധനകളിലാണ് ഇടത് ശ്വാസകോശത്തിലെ ശ്വാസനാളികളില്‍ പിന് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ശ്വാസനാളിയില്‍ തറച്ചിരിക്കുന്ന പിന് പുറത്തെടുക്കുന്നത് സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ റിനോ മാത്യുവിനെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. റിനോ മാത്യുവിന്റെ ആരോഗ്യനില പരിശോധിച്ചശേഷം കാരിത്താസിലെ ഡോക്ടര്‍മാര്‍ സേഫ്റ്റി പിന് പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
”റിജിഡ് ബ്രോങ്കോസ്കോപ്പി” എന്ന ചികിത്സാ പ്രക്രിയയിലൂടെ റിനോ മാത്യുവിന്റെ ശ്വാസനാളിക്കകത്തേക്ക് പ്രവേശിക്കുകയും ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ ഇടത്തേ ശ്വാസകോശത്തില്‍ തറച്ചിരിക്കുന്ന സേഫ്റ്റി പിന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അതിവിദഗ്ധമായി റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിന് പുറത്തെടുക്കുകയായിരുന്നു.
ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തില്‍ ഡോ. നിഷ പാറ്റാനി, ഡോ. സൂര്യ എന്നിവരടങ്ങിയ സംഘമാണ് റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിന് പുറത്തെടുത്തത്. ഒരു രാത്രി അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സന്തോഷവാനായി കട്ടപ്പന ചേറ്റുകുഴി സ്വദേശികളായ മനോജ് മാത്യുവിന്റെയും ലിന്‍സി മനോജിന്റെയും മകന് റിനോ മാത്യു ആശുപത്രിവിട്ടു.