ടാക്സിഡ്രൈവറായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നു ; കുടുക്കിയത് അക്കൗണ്ടിലെത്തിയ കോടികള്‍ ; അക്കൗണ്ടിലെത്തിയ പണം ആര്‍ക്കാണ് നല്‍കിയതെന്ന ഇ.ഡി.യുടെ ചോദ്യത്തിന് മറുപടി പറയാതെ അരവിന്ദാക്ഷന്‍

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി. അറസ്റ്റുചെയ്ത വെളപ്പായ സതീശന്റെ അക്കൗണ്ടില്‍നിന്ന് പണമെത്തിയതാണ് പി.ആര്‍. അരവിന്ദാക്ഷനെ കുടുക്കിയത്. കോടികളുടെ ഇടപാടാണ് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെ നടന്നത്.

അക്കൗണ്ടിലെത്തിയ പണം ആര്‍ക്കാണ് നല്‍കിയതെന്ന ഇ.ഡി.യുടെ ചോദ്യത്തിന് മറുപടി പറയാനായില്ല. കൂടുതല്‍ ചോദ്യംചെയ്യലിനായി വിളിച്ചപ്പോള്‍ ഇ.ഡി. ശാരീരികമായി ഉപദ്രവിച്ചെന്നുകാണിച്ച് കൊച്ചി പോലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ തോതില്‍ പണം എത്തിയതും അരവിന്ദാക്ഷനുമായി ബന്ധമുണ്ടെന്ന് സതീഷ്‌കുമാര്‍ മൊഴി നല്‍കിയതുമാണ് അരവിന്ദാക്ഷനെ ചോദ്യംചെയ്യാനായി വിളിപ്പിക്കാന്‍ കാരണം. എ.സി. മൊയ്തീന്‍ എം.എല്‍.എ.യുടെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍.

ടാക്സിഡ്രൈവറായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്ന് മൂന്നു തവണ പഞ്ചായത്തംഗമായി. മുണ്ടത്തിക്കോട് പഞ്ചായത്തില്‍ ഒരു തവണ വൈസ്പ്രസിഡന്റുമായി. പിന്നീട് വടക്കാഞ്ചേരി നഗരസഭയിലേക്ക് മത്സരം മാറ്റി. രണ്ടു തവണയായി തുടര്‍ച്ചയായി കൗണ്‍സിലറാണ്. ഇപ്പോള്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനുമാണ്.