പതിനാറുകാരിക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത: കുടുംബ വഴക്കിനെ തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി: നഗ്നയായ പെൺകുട്ടിക്ക്  ഉടുതുണി നൽകിയത് അയൽവാസിയായ വീട്ടമ്മ: മക്കളോട് ക്രൂരത കാട്ടിയ അച്ഛൻ പോക്സോ കേസിൽ കടുത്തുരുത്തിയിൽ പിടിയിൽ

പതിനാറുകാരിക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത: കുടുംബ വഴക്കിനെ തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി: നഗ്നയായ പെൺകുട്ടിക്ക് ഉടുതുണി നൽകിയത് അയൽവാസിയായ വീട്ടമ്മ: മക്കളോട് ക്രൂരത കാട്ടിയ അച്ഛൻ പോക്സോ കേസിൽ കടുത്തുരുത്തിയിൽ പിടിയിൽ

ക്രൈം ഡെസ്ക്

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് പതിനാറുകാരിയെ ക്രൂരമായി മർദിച്ച് വസ്ത്രം വലിച്ചു കീറി നഗ്നയാക്കി രണ്ടാനച്ഛൻ്റെ ക്രൂരത. വസ്ത്രം വലിച്ചു കീറി നഗ്നയാക്കപ്പെട്ട പെൺകുട്ടി , മർദ്ദനം സഹിക്ക വയ്യാതെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയാണ് വസ്ത്രം നൽകി പെൺകുട്ടിയെ രക്ഷിച്ചത്.

പെൺകുട്ടിയുടെ രണ്ടാനച്ഛൻ്റെ ആദ്യ ബന്ധത്തിലുള്ള 14 വയസുകാരനും മർദനമേറ്റിറ്റുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛനെതിരെ പോക്സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി കോതനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു കുട്ടികളുടെ അച്ഛൻ. വീട്ടിൽ പ്രശ്നമുണ്ടാക്കിയതിനും ഉച്ചയോടെ വീട്ടിലെത്തിയ പ്രതി , ഭാര്യയുമായി വഴക്കുണ്ടാക്കി.

അമ്മയെ തല്ലുന്നത് കണ്ടാണ് പതിനാറുകാരി പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെ കുട്ടിയ്ക്കു നേരെയായി ഇയാളുടെ മർദനം. പെൺകുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പതിനാലുകാരനെയും ആക്രമിച്ചത്. പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് നിലത്തിട്ട ശേഷം വസ്ത്രങ്ങൾ വലിച്ച് കീറുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് , പ്രതി ആക്രമണം അവസാനിപ്പിച്ചത്.

തുടർന്ന് കടുത്തുരുത്തി പൊലീസ് പെൺകുട്ടിയുടെയും , അമ്മയുടെയും , 14 കാരനായ മകൻ്റെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയായ രണ്ടാനച്ഛനെ കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.