ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ചെന്നെത്തിയത് തെങ്ങിന്റെ മുകളിൽ ; ഭാര്യ തന്റെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് ; രണ്ട് മണിക്കൂറോളം തെങ്ങിന്റെ മുകളിലിരുന്ന യുവാവിനെ താഴെ ഇറക്കാൻ പെടാപ്പാട് പെട്ട് പൊലീസ് 

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ചെന്നെത്തിയത് തെങ്ങിന്റെ മുകളിൽ ; ഭാര്യ തന്റെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് ; രണ്ട് മണിക്കൂറോളം തെങ്ങിന്റെ മുകളിലിരുന്ന യുവാവിനെ താഴെ ഇറക്കാൻ പെടാപ്പാട് പെട്ട് പൊലീസ് 

സ്വന്തം ലേഖകൻ

കലവൂര്‍ : കാട്ടൂരിൽ ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്ക് ചെന്നെത്തിയത് തെങ്ങിന്റെ മുകളിൽ. ഭാര്യ തന്റെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ വിചിത്ര പ്രതിഷേധം.

ഗര്‍ഭിണിയായ യുവതി തന്റെ ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞിനെയുമെടുത്ത് തെങ്ങിന്‍ ചുവട്ടില്‍ വന്ന് അപേക്ഷിച്ചെങ്കിലും താഴെയിറങ്ങാന്‍ ഭര്‍ത്താവ് കൂട്ടാക്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇപ്പോള്‍ ഞാനിറങ്ങിയാല്‍ നീ എന്റെ വീട്ടിലേക്ക് പോകില്ല. ഈ പോലീസുകാര്‍ എന്നെയും കൊണ്ട് സ്‌റ്റേഷനിലേക്ക് പോകും. അതുകൊണ്ട് നീ വീട്ടില്‍ ചെന്നിട്ട് അച്ഛന്റെ ഫോണില്‍നിന്നു എന്നെ വിളിക്ക് എന്നിട്ട് ഞാന്‍ താഴെയിറങ്ങാം.” യുവാവ് തെങ്ങിന്റെ മുകളിലിരുന്ന് പറഞ്ഞു. “അവള്‍ പൊയ്‌ക്കൊളും. നീ ഇങ്ങോട്ട് ഇറങ്ങി വാ” എന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും തെങ്ങിന്റെ മുകളില്‍നിന്നിറങ്ങാന്‍ യുവാവ് കൂട്ടാക്കിയില്ല.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ നാട്ടുകാരെയും വീട്ടുകാരെയും പോലീസിനെയും വലച്ച യുവാവ് ഉച്ചയ്ക്ക് ഒരുമണിയൊടെയാണ് തെങ്ങിൽ നിന്നിറങ്ങിയത്.

തെങ്ങു കയറ്റത്തൊഴിലാളിയാണ് ഇയാള്‍. അവസാനം അര്‍ത്തുങ്കല്‍ പോലീസിന്റെ കൂടെ പോകാമെന്ന ഉറപ്പിന്മേലാണ് യുവാവ് തെങ്ങിന്റെ മുകളില്‍ നിന്ന് താഴെയിറങ്ങിയത്. ചേന്നവേലിയിലെ സ്വന്തം വീട്ടില്‍നിന്ന് കാട്ടൂരിലെ ഭാര്യ വീട്ടിലേക്ക് ശനിയാഴ്ച രാവിലെയാണ് യുവാവ് എത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഭര്‍ത്തൃവീട്ടില്‍നിന്നു യുവതി സ്വന്തംവീട്ടിലേക്ക് പോയത് .

മണ്ണഞ്ചേരി പോലീസും ആലപ്പുഴയില്‍നിന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. എന്നാൽ താന്‍ നല്‍കിയ സാമ്പത്തിക ഇടപാട് പരാതിയില്‍ മണ്ണഞ്ചേരി പോലീസില്‍ നിന്ന് നീതി ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ട് മണ്ണഞ്ചേരി പോലീസിന്റെ കൂടെ പോകില്ലെന്നുമുള്ള വാശിയിലായിരുന്നു തെങ്ങിന്റെ മുകളിൽ കയറിയ യുവാവ്.

Tags :