ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിറഞ്ഞ് നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം പാർട്ടി നൽകിയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്.

സിപിഎം അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ തലപ്പത്തേക്ക് കോടിയേരി തിരിച്ചെത്തും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മുൻനിർത്തിയാണ് കോടിയേരിയ്ക്ക് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. പ്രചാരണം നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ സിപിഎം. തയ്യാറാക്കിയിട്ടുണ്ട്.

ഓരോ മണ്ഡലങ്ങൾക്കും ജില്ലകൾക്കും നേതാക്കൾക്ക് ചുമതല നൽകിയതിനൊപ്പം പി.ബി. അംഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമേ, ആറ് പി.ബി. അംഗങ്ങളും എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ സീറ്റ് നിലനിർത്തുകയെന്നത് എൽ.ഡി.എഫിന് വളരെ പ്രധാനമാണ്.

സംസ്ഥാന സെട്ട്രേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല. ഇതോടൊപ്പം ജില്ലയിലെ ഓരോമണ്ഡലവും പി.ബി.അംഗമായ കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പ്രചരണത്തിൽ സജീവമാകും. വട്ടിയൂർക്കാവിലും നേമത്തും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് കോടിയേരിയാണ്. കൊല്ലത്ത് ബേബിക്കാണ് ഉത്തരവാദിത്തം.

തെക്കൻ കേരളത്തിൽ മെച്ചപ്പെട്ട പ്രകടനം സിപിഎമ്മിന് അനിവാര്യതാണ്. 19 മുതൽ നേതാക്കളുടെ പ്രചാരണ പരിപാടികളും ആരംഭിക്കും. കേരളത്തിലുള്ള പി.ബി.അംഗങ്ങളായ എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊല്ലത്തെ മുഴുവൻ സീറ്റും കഴിഞ്ഞതവണ എൽ.ഡി.എഫ്. നേടിയതാണ്.

മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും മാറ്റി പുതിയ സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്നതിന്റെ അസ്വാസര്യം ആലപ്പുഴയിൽ നോരത്തെ മുതൽ പ്രകടമായിരുന്നു. ഇത് മനസിലാക്കിയാണ് എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് ചുമതല നൽകിയിരിക്കുന്നത്.

സുധാകരനേയും ഐസകിനേയും അടുപ്പിച്ച് നിർത്താനാണ് നീക്കം. 17 മുതൽ മുഖ്യമന്ത്രി മറ്റ് ജില്ലകളിലെ പ്രചാരണം തുടങ്ങും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടാകും. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവരും മറ്റ് ജില്ലകളിൽ പ്രചാരണത്തിനായി എത്തും. ഇതിന് പുറമെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തിൽ പ്രചാരണത്തിലുണ്ടാകും