നിർത്തിയിട്ട സ്വകാര്യ ബസിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറും ജീവനക്കാരും പൊലീസ് പിടിയിൽ

നിർത്തിയിട്ട സ്വകാര്യ ബസിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറും ജീവനക്കാരും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

പാലാ: ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടറെയും
ഒത്താശ ചെയ്ത ജീവനക്കാരനെയും പോലീസ് പിടികൂടി.

പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സലിനെ(31 ആണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർത്ഥിനിയെ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു പ്രതി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തി. ഉച്ചയോടുകൂടി തനിക്ക് പനി ആണ് എന്ന് പറഞ്ഞ് പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തുകയും ആളില്ല എന്ന കാരണത്താൽ ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് മുടക്കുകയുമായിരുന്നു.

പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

തുടർന്ന് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെ പി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പോലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു.

തുടർന്ന് കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽ നിന്നും പിടികൂടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു.

കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗൺസിലിംഗിന് വിധേയമാക്കി.

എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.