വരാപ്പുഴ കസ്റ്റഡി മരണം : എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്കെതിരെ കൊലക്കുറ്റം ; കുറ്റപത്രം നാളെ സമർപ്പിക്കും

വരാപ്പുഴ കസ്റ്റഡി മരണം : എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്കെതിരെ കൊലക്കുറ്റം ; കുറ്റപത്രം നാളെ സമർപ്പിക്കും

 

സ്വന്തം ലേഖിക

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നാളെ സമർപ്പിക്കും.എസ് ഐ ദീപക്ക് ഉൾപ്പെടെ നാലു പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.ആരോപണ വിധേയനായ ഡിഐജി എ വി ജോർജ് കേസിൽ സാക്ഷിയാണ്.

2018 ഏപ്രിൽ 9 നാണ് കേസിനാസ്പദമായ സംഭവം.എറണാകുളം വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.ആകെ 9 പ്രതികളുള്ള കുറ്റപത്രത്തിൽ റൂറൽ ടാക്‌സ് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയും വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയുമാണ്.ശേഷിക്കുന്ന നാല് പ്രതികൾ വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ആർ ടി എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനിൽ വെച്ച് എസ് ഐ ദീപക്കിൻറെ
മർദനത്തിന് ഇരയായെന്നും അന്തിമ റിപ്പോർട്ടിലുണ്ട്. ഈ രണ്ട് മർദ്ദനങ്ങളും ആന്തരിക രക്തസാവമുണ്ടാക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്തു.

ഇത് തെളിയിക്കുന്ന ശാസത്രീയ രേഖകളും കുറ്റപത്രത്തിൻറെ ഭാഗമായിട്ടുണ്ട്. എസ് ഐ ദീപക്കിനും ആർ ടി എഫ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റം ചുമത്തിത്തിയാണ് കുറ്റപത്രം. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതിചേർത്തിരിക്കുന്നത്.

ആർ ടി എഫ് ഉദ്യോഗസ്ഥരെ വരാപ്പുഴയിലേക്കയച്ച മുൻ എസ് പി എ വി ജോർജ് സാക്ഷിയാണ്. സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ ആർ ടി എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടിലുളളത്.