വൈക്കം ക്ഷേത്രത്തിൽ പട്ടിണികിടക്കുന്ന മിണ്ടാപ്രാണികൾക്കു ഭക്ഷണവുമായി ഹിന്ദു ഐക്യവേദി; ഗോശാലയിൽ ഭക്ഷണം എത്തിച്ചു നൽകി

വൈക്കം ക്ഷേത്രത്തിൽ പട്ടിണികിടക്കുന്ന മിണ്ടാപ്രാണികൾക്കു ഭക്ഷണവുമായി ഹിന്ദു ഐക്യവേദി; ഗോശാലയിൽ ഭക്ഷണം എത്തിച്ചു നൽകി

Spread the love

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ മിണ്ടാപ്രാണികൾക്ക് കാലിത്തീറ്റ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഹിന്ദു ഐക്യവേദി എത്തിച്ചു നൽകി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.കെ ബിജുവിനു നൽകി നിർവ്വഹിച്ചു.

വരും ദിവസങ്ങളിലും ശോശാലയിലേക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകുമെന്നും ദേവസ്വം മാനേജർക്ക് ഉറപ്പ് നൽകി. മഹാദേവ ക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതിലെ അനാസ്ഥ തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചിലധികം ഗോക്കൾ മരിക്കാനിടയായതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മിണ്ടാപ്രാണികളെ പട്ടിണി കിടത്തുന്നത് പ്രതിഷേധാർഹമാണെന്നും ആരോപിച്ചു. ഗോക്കൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ സ്ഥിരമായി വെറ്റിനറി ഡോക്ടറെ നിയമിക്കണമെന്നും നല്ല രീതിയിലുള്ള ഗോശാല നിർമ്മിക്കാൻ ഗോക്കളെ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, പി.എൻ.വിക്രമൻ നായർ, വൈക്കം താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, വർക്കിംഗ് പ്രസിഡൻറ് സി.എസ്.നാരായണൻകുട്ടി, ഭാരവാഹികളായ ജഗതാ അനിൽ, എസ്.എച്ച്.സനീഷ്, പി. രവീന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.