ഷാർജയിൽ എത്തിയ ശേഷം റെഗുലർ സ്കൂളിൽ വിടാതെ കുട്ടിയെ  മതപഠനത്തിന് മദ്രസ്സയിൽ വിട്ടു; അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയത് പൊലീസ് എത്തിച്ചേർന്ന  നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ

ഷാർജയിൽ എത്തിയ ശേഷം റെഗുലർ സ്കൂളിൽ വിടാതെ കുട്ടിയെ മതപഠനത്തിന് മദ്രസ്സയിൽ വിട്ടു; അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയത് പൊലീസ് എത്തിച്ചേർന്ന നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി സിംഗില്‍ ബഞ്ച് അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. വിധിയുടെ പകര്‍പ്പ് വായിക്കാം :

ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇവ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഷാര്‍ജയിലായിരുന്ന കുട്ടിയുടെ അച്ഛന്‍ ഒപ്പമുള്ള വനിതയ്ക്കും കുട്ടിക്കും ഒപ്പം നാട്ടില്‍ മടങ്ങിയെത്തിയത് 2020 സെപ്റ്റംബറിലാണ്.

പ്രോസിക്യൂഷന്‍ വാദപ്രകാരം ഷാര്‍ജയില്‍ താമസിക്കുമ്ബോഴാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കുട്ടി മൂകനും വിഷാദവാനും ആയിരിക്കുന്നത് നിരീക്ഷിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍ എന്ന് പറയുന്നു. ഷാര്‍ജയില്‍ കൗണ്‍സലിങ് സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് അവിടെ ഒരുഡോക്ടറെ കാണിച്ചു. 2020 സെപ്റ്റംബറില്‍ നാട്ടില്‍ മടങ്ങി എത്തിയെങ്കിലും, കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് നവംബര്‍ 10 ന് മാത്രം. ഈ കാലതാമസം അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സി വീഴ്ച വരുത്തി. ഈ കാലതാമസം എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഏജന്‍സി അന്വേഷിക്കണം.

2. ഇരയായ കുട്ടിക്ക് കേരളത്തില്‍ എത്തിയ ശേഷം പിതാവ് അവകാശപ്പെടുന്നത് പോലെ എന്തെങ്കിലും കൗണ്‍സലിങ് നല്‍കിയിട്ടുണ്ടോ? പൊലീസില്‍ പരാതിപ്പെടും മുമ്ബ് ഇത്തരത്തില്‍ കൗണ്‍സലിങ് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍

3.ഭര്‍തൃപീഡനത്തിനെതിരെ 2019 ഒക്ടോബര്‍ 8 ന് പരാതിക്കാരി നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്‌പി എന്തെങ്കിലും നടപടി സ്വീകരിച്ചോ?

4. പരാതിക്കാരിയുടെ ഭര്‍ത്താവ് തനിക്കെതിരെയുള്ള കേസിനെ നേരിടാന്‍ കുടുംബ കോടതിയില്‍ ഹാജരായിട്ടുണ്ടോ? ഇരുവരും തമ്മിലുള്ള ഭാര്യ-ഭര്‍തൃബന്ധം വഷളായിരുന്നിരിക്കെ, മൈനറായ കുട്ടികളുടെ അവകാശത്തിനും ചെലവിനും വേണ്ടിയുള്ള പരാതിക്കാരിയുടെ നിയമപരമായ അവകാശം ഇല്ലാതാക്കുന്നതിനാണോ ഈ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്?

5. പരാതിക്കാരിയില്‍ നിന്ന് വേര്‍പെടുത്തി ഷാര്‍ജയിലേക്ക് മാറ്റിയ കുട്ടികള്‍ക്ക് റഗുലര്‍ സ്‌കൂളുകളില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ? പരാതിക്കാരിയുടെ ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ പോയ വനിതയുടെ കുട്ടികള്‍ക്ക് റഗുലര്‍ സ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ? കേരളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുമ്ബോള്‍ കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു. എന്നാല്‍, ഷാര്‍ജയില്‍ എത്തിയ ശേഷം റഗുലര്‍ ക്ലാസില്‍ ചേര്‍ക്കാതെ ഖുറാന്‍ പഠിക്കാന്‍ മദ്രസയിലാക്കുകയായിരുന്നു എന്ന് കേസ് ഡയറിയില്‍ പറയുന്നുണ്ട്.

6. ഇരയായ കുട്ടിക്ക് ക്രിമിനല്‍ ഉദ്ദേശ്യത്തോടെ അമ്മ മരുന്ന് നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കേസ് ഡയറി പ്രകാരം കുട്ടിയുടെ ഇളയ സഹോദരന്റെ വസ്ത്രത്തില്‍ നിന്ന് മരുന്നിന്റെ ഒഴിഞ്ഞ സ്ടിപ്പ് വീടുസന്ദര്‍ശനത്തിനിടെ സാമുഹിക പ്രവര്‍ത്തകന്‍ കണ്ടെടുത്തിരുന്നു. methylprednisolone എന്ന 10 ടാബ്ലറ്റുകള്‍ അടങ്ങിയ മരുന്നിന്റെ സ്ടിപ്പാണ് 10 വയസുള്ള കുട്ടിയുടെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തത്. ഇത് സ്‌കിന്‍ അലര്‍ജിക്ക് ഡോക്ടര്‍ കുറിച്ച മരുന്നാണെന്നാണ് പരാതിക്കാരിയുടെ മൊഴി. സ്റ്റിറോയിഡ് ടാബ്ലറ്റ് കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷണ ഏജന്‍സി പോയിട്ടില്ല. ഇത് അലര്‍ജിക്ക് അമ്മ തരുന്ന മരുന്നെന്ന് ഇളയ കുട്ടിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാരി എന്തെങ്കിലും നിയമവിരുദ്ധമോ, മനുഷ്യവിരുദ്ധമോ ആയ കാര്യം ചെയ്യാന്‍ വേണ്ടിയാണ് മരുന്ന് നല്‍കിയതെന്ന് പറയാനാവില്ല. മാത്രമല്ല കഴിഞ്ഞ ഒരുവര്‍ഷമായി കുട്ടി പിതാവിനൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിയായ അമ്മ തനിക്ക് വേണ്ടിയോ കുട്ടികള്‍ക്ക് വേണ്ടിയോ അലര്‍ജിക്കായി ഇത്തരം മരുന്ന് വാങ്ങാന്‍ ഡോക്ടറെ സമീപിച്ചിരുന്നോ എന്നും, അത്തരം മരുന്ന് ഡോക്ടര്‍ കുറിച്ച്‌ കൊടുത്തോ എന്നും അന്വേഷിക്കണം.

7. ശിശുസംരക്ഷണ സമിതിയുടെ ഷോട്ട് സ്‌റ്റേ ഹോമില്‍ കുട്ടിയെ പാര്‍പ്പിച്ച ദിവസങ്ങളില്‍ കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയിരുന്നോ എന്ന് സമിതിയുടെ രേഖകള്‍ ഒത്തുനോക്കി സ്ഥിരീകരിക്കണം. എഫ്‌ഐആറില്‍ കൗണ്‍സലിങ് നല്‍കിയതായി പറയുന്ന രണ്ടുദിവസങ്ങള്‍ ഒഴിച്ചുള്ള ദിവസങ്ങളിലേതാണ് പരിശോധിക്കേണ്ടത്.

8 .ഇതുവരെ കേട്ടിട്ടില്ലാത്തതും ഗൗരവമേറിയതുമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നത് കണക്കിലെടുത്ത് പൊലീസ് മേധാവി ഒരുവനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണം.

9. കുട്ടിയുടെ ഇക്യുവും, ഐക്യുവും അടക്കം പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സി മെഡിക്കല്‍ ടെസ്റ്റ് നടത്തണം. ഒരു വനിതാ ഡോക്ടര്‍ അടക്കം മെഡിക്കല്‍ വിദഗ്ദ്ധര്‍ അടങ്ങുന്നതാവണം മെഡിക്കല്‍ ബോര്‍ഡ്. ശിശുരോഗ വിദഗ്ധന്‍, ചൈല്‍ഡ് സൈക്കോളജിസ്റ്റ്, സൈക്യാട്രിസറ്റ്, ന്യൂറോളജിസ്റ്റ്, എന്നിവര്‍ അടങ്ങുന്നതാവണം മെഡിക്കല്‍ ബോര്‍ഡ്.

10. അന്വേഷണ ഏജന്‍സി ആവശ്യമെന്ന് കരുതുന്നുവെങ്കില്‍, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇരയായ കുട്ടിയുടെ സുരക്ഷിത താമസത്തിനായി അച്ഛനില്‍ നിന്ന് മാറ്റി ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റാവുന്നതാണ്.

11. ഇത്തരത്തിലുള്ള അപൂര്‍വവും, അവിശ്വനീയവും, മനുഷ്യത്വ രഹിതവും, മൃഗീയവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കേസുകളില്‍, വിശേഷിച്ചും ഒരമ്മയ്‌ക്കെതിരെ ആകുമ്ബോള്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കണം.

12 മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂര്‍ണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ‘ മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയില്‍ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുന്‍പേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തില്‍ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാന്‍ യോഗ്യയല്ല”, കോടതി ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

13. അമ്മയ്‌ക്കെതിരെ ഇത്തരം മൃഗീയമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കുട്ടിയെ ആരെങ്കിലും ബ്രെയിന്‍ വാഷ് ചെയ്യുകയോ പഠിപ്പിച്ച്‌ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം.

14. തന്നെ അമ്മ ലൈംഗികമായി പീഡിപ്പിച്ചതായ കുട്ടിയുടെ മൊഴിയില്‍ ഭേദം വന്നിട്ടില്ലെന്ന സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പൂര്‍ണമായി ശരിയല്ല. പൊലീസിനും സിബ്ല്യുസിക്കും, ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനും മുമ്ബാകെ കുട്ടി നല്‍കിയ മൊഴികളില്‍ ഭേദമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തന്നെ വിവസ്ത്രനാക്കിയെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നഗ്ന ശരീരത്തില്‍ ചു:ബിക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് സിഡബ്ല്യുസിക്ക് മുമ്ബാകെ നല്‍കിയ മൊഴി. എന്നാല്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ നല്‍കിയ മൊഴിയില്‍ അമ്മ രാത്രിയില്‍ വീഡിയോ കോളുകള്‍ ചെയ്യുമെന്നും അതിന് ശേഷം തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുമെന്നും ദേഹത്ത് കയറി കിടക്കുമെന്നുമാണ്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും കോടതി കണ്ടെത്തി

എന്നാല്‍ കേസിലെ മെറിറ്റിലേക്ക് കടക്കാന്‍ നിലവില്‍ കോടതി തയ്യാറായിട്ടില്ല. എല്ലാം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിചാരണക്കോടതിയടക്കം തീരുമാനമെടുക്കൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പൊലീസിന്റെ വാദങ്ങളാണ്. അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന പരോക്ഷ പരാമര്‍ശമാണ് ഹൈക്കോടതി നടത്തുന്നത്.
വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതും ഈ സാഹചര്യത്തിലാണ്. ഇതോടെ കേസില്‍ പുതിയ അന്വേഷണം നടക്കും.