
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക് രണ്ടു വർഷവും ബൈക്കുകൾക്ക് നാലു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വിൽപ്പന നടത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.