ഭര്‍ത്താവ് സ്‌കൂട്ടര്‍ ഓടിക്കും..ഭാര്യ പുറകിലിരുന്ന് മാല പൊട്ടിക്കും; യാത്ര വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച സ്‌ക്കൂട്ടറില്‍; കൊച്ചിയില്‍ പള്ളിയില്‍ പോയ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ പിടിയില്‍

ഭര്‍ത്താവ് സ്‌കൂട്ടര്‍ ഓടിക്കും..ഭാര്യ പുറകിലിരുന്ന് മാല പൊട്ടിക്കും; യാത്ര വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച സ്‌ക്കൂട്ടറില്‍; കൊച്ചിയില്‍ പള്ളിയില്‍ പോയ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: പള്ളിയില്‍ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ രണ്ടാം തീയതി രാവിലെ പള്ളിയില്‍ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്‍ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച്‌ പിടിച്ച്‌ പറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് സ്‌ക്കൂട്ടറോടിച്ച്‌ ഭാര്യ പുറകിലിരുന്ന് മാലപൊട്ടിച്ചെടുക്കുന്ന രീതിയാണ് ഇവരുടേത്. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ചാണ് ഇവര്‍ സ്‌ക്കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. അടുത്ത മാല മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്.

സി.സി.ടി.വിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും വ്യക്തത ഇല്ലായിരുന്നു. പ്രദേശത്തെ ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നിരുന്നു. മുന്‍കാല കുറ്റവാളികളെയും സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും സംശയിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മറ്റിടങ്ങളില്‍ നടത്തിയ മോഷണ ശ്രമങ്ങളും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മുനമ്പം ഡി.വൈ.എസ്‌പി ആര്‍.ബൈജു കുമാര്‍ ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ. അരമന, സബ് ഇന്‍സ്‌പെക്ടര്‍ എ.കെ.സുധീര്‍ അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ദേവരാജന്‍, സാജന്‍, വിക്കി ജോസഫ്, സുനീഷ് ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരിജാവല്ലഭന്‍, അജയകുമാര്‍, റോബര്‍ട്ട് ഡിക്‌സണ്‍, സുബി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ ദാസ്, സ്വരാഭ്, ടിറ്റു, പ്രീജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.