ജനസമുദ്രമില്ലാതെ ആദ്യ തറാവീഹ് നമസ്‌കാരം ; സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ മക്ക ഹറമിൽ നടന്നത് നിയന്ത്രിതമായ ചടങ്ങുകൾ മാത്രം

ജനസമുദ്രമില്ലാതെ ആദ്യ തറാവീഹ് നമസ്‌കാരം ; സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ മക്ക ഹറമിൽ നടന്നത് നിയന്ത്രിതമായ ചടങ്ങുകൾ മാത്രം

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോക് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണയ്‌ക്കെതിരായ മുൻകരുതൽ നടപടികൾക്കും നിയന്ത്രണങ്ങൾക്കും നടുവിലാണ് റമാദാനിലെ ആദ്യ തറാവീഹ് സമസ്‌കാരം നടന്നത്.

കോവിഡിനെതിരായ മുൻകരുതൽ നടപടികൾക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനുമിടയിൽ മക്ക ഹറമിൽ നമസ്‌കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ റമദാനിലേക്കാൾ റക്അത്തുകളെ എണ്ണം പകുതിയായി കുറച്ചിരുന്നു. ‘ഖുനൂത്തിൽ’ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി പ്രത്യേകം പ്രാർഥന നടത്തുകയും ചെയ്തിരുന്നു.

ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറഞ്ഞാളുകളാണ് റമദാനിലെ തറാവീഹ് നമസ്‌കാരത്തിൽ പങ്കെടുത്തത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉദ്യോഗസ്ഥരും ആരോഗ്യ ജീവനക്കാരും ചേർന്ന് ഹറം കാര്യാലയം നമസ്‌കരിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് ഇത്തവണ തറാവീഹ് നമസ്‌കാരത്തിന് ഇരുഹറമുകളിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നത് അധികൃതർ തടഞ്ഞത്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ ഹറമിലേക്ക് നിർബന്ധ നമസ്‌കാരങ്ങൾക്ക് ് പുറത്തു നിന്ന് ആളുകൾ എത്തുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags :