താഴത്തങ്ങാടി കൊലപാതകത്തിൽ ദിലീപിനു സമാനമായ വാദവുമായി പ്രതിഭാഗം: നിർണ്ണായക നീക്കം നടത്തിയത് പ്രതിഭാഗം അഭിഭാഷകൻ: കേസിൽ നിർണ്ണായകമാകുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകണമെന്നു കോടതി; സി.സി.ടി.വി ദൃശ്യങ്ങൾ നശിച്ചു പോയെന്ന വിചിത്ര വാദവുമായി പ്രോസിക്യൂഷൻ

താഴത്തങ്ങാടി കൊലപാതകത്തിൽ ദിലീപിനു സമാനമായ വാദവുമായി പ്രതിഭാഗം: നിർണ്ണായക നീക്കം നടത്തിയത് പ്രതിഭാഗം അഭിഭാഷകൻ: കേസിൽ നിർണ്ണായകമാകുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകണമെന്നു കോടതി; സി.സി.ടി.വി ദൃശ്യങ്ങൾ നശിച്ചു പോയെന്ന വിചിത്ര വാദവുമായി പ്രോസിക്യൂഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി കൊലക്കേസിൽ നിർണ്ണായക തെളിവായ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ നശിച്ചു പോയെന്ന വാദവുമായി പൊലീസ്. പ്രതി ബിലാൽ കൊലപാതകം നടന്ന വീട്ടിലേയ്ക്കു കയറുന്നതും, പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതുമായ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ഈ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന യഥാർത്ഥ ഡിവിആറിൽ നിന്നും നശിച്ചു പോയെന്ന വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ മുഹമ്മദ് ബിലാലിന്റെ അഭിഭാഷകനു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ നൽകണമെന്നു കോട്ടയം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് പ്രോസിക്യൂഷനോടു ആവശ്യപ്പെട്ടപ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ വിചിത്ര വാദം ഉയർത്തിയത്.

കഴിഞ്ഞ ജൂൺ ഒന്നിനാണ് താഴത്തങ്ങാടിയിൽ മുഹമ്മദ് സാലിയെയും (67) ഭാര്യ ഷീബയെയും (60) ഇവരുടെ അയൽവാസിയായിരുന്ന വേളൂർ മാലിയിൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് മുഹമ്മദ് ബിലാലിനെതിരെ കേസെടുത്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ഇതിനു പിന്നാലെ പൊലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ബിലാലിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും പരിശോധനകൾ ആവശ്യമാണ് എന്നും കാട്ടി പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ബിലാലിനെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച അപേക്ഷയ്ക്കു സമാനമായ രീതിയിലുള്ള അപേക്ഷയുമായി ബിലാലിന്റെ അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി കോടതിയെ സമീപിച്ചത്. പ്രതിയായ ബിലാലിനെതിരെയുള്ള നിർണ്ണായക തെളിവുകളായ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തനിക്ക് വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത് അനുസരിച്ചു കോടതി സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകണമെന്നു കോടതി വാക്കാൽ നിർദേശിച്ചു.

ആകെ നാലു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളാണ് പ്രതിയായ മുഹമ്മദ് ബിലാലിനെതിരെയുള്ള തെളിവായി കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്. ഈ നാലു ക്യാമറാ ദൃശ്യങ്ങളും വീഡിയോ രേഖപ്പെടുത്തിയ ഡിവിആറിൽ നിന്നും പെൻഡ്രൈവ് ഉപയോഗിച്ചു കോപ്പി ചെയ്ത് എടുക്കുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഇത്തരത്തിൽ കോപ്പി ചെയ്ത് എടുത്ത ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി സൈന്റിഫിക് ലാബിലേയ്ക്കു കോടതിയുടെ അനിമതിയോടെ തന്നെയാണ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, ഈ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന യഥാർത്ഥ ഡിവിആറിൽ നിന്നും ഇത് ന്്ഷ്ടമായതായും അതുകൊണ്ടു തന്നെ പ്രതിഭാഗത്തിന് ഈ ദൃശ്യങ്ങൾ നൽകാനാവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഈ സാഹചര്യത്തിൽ ഏറെ നിർണ്ണായകമായ ഈ തെളിവുകൾ ഇല്ലാതെ കോടതിയിൽ പ്രതിയ്ക്കു കുറ്റപത്രം നൽകാനാവില്ലെന്നു പ്രതിഭാഗം നിലപാട് എടുത്തു. ഈ നിലപാടിനെ കോടതിയും ഭാഗീകമായി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ കേസിന്റെ തുടർ അന്വേഷണവും കുറ്റപത്രം സമർപ്പിക്കുന്നതും അടക്കം പ്രതിസന്ധിയിലായിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിയ്ക്കു സ്വാഭാവികമായും ജാമ്യം ലഭിക്കും.