ടി.വി ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം ; അമ്മിക്കല്ലിനുള്ള അനുജന്റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ടി.വി ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം ; അമ്മിക്കല്ലിനുള്ള അനുജന്റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

Spread the love

 

സ്വന്തം ലേഖകൻ

അടിമാലി: വീട്ടിൽ ടെലിവിഷനിലെ ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ ഉണ്ടായ വഴക്കിനിടെ അമ്മിക്കല്ലിനുള്ള അനുജന്റെ അടിയേറ്റ് 26-കാരനായ യുവാവിന് ദാരുണാന്ത്യം.

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം കമ്പിലൈനിൽ വാടകയ്ക്കു താമസിക്കുന്ന വെള്ളാസയിൽ ജോസഫ് -ലുദിയ ദമ്പതികളുടെ മൂന്നാമത്തെ മകൻ ജോസഫ് (26) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയ സഹോദരൻ ജോഷ്വായുടെ അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരു വൃക്കകളും തകരാറിലായ പിതാവ് ജോസഫിനെയും കൊണ്ട് മൂത്ത സഹോദരൻ സാമുവലും മാതാവ് ലൂദിയയും ചേർന്ന്  കോലഞ്ചേരി ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിന് പോയ സമയത്താണ് സംഭവം നടന്നത്.

മരിച്ച ജോസഫ് ഡ്രൈവിങ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അനുജൻ ജോഷ്വാ ടി.വി കാണുകയായിരുന്നു. ഇതിനിടെ ടി.വിയുടെ ചാനൽ മാറ്റിയതിനെ ചൊല്ലി ഇരുവരും വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പെട്ടെന്നുള്ള ദേഷ്യത്തിൽ ജോഷ്വാ അമ്മിക്കല്ലടുത്ത് ജേഷ്ഠന്റെ തലയ്ക്കടിച്ചു. തലയുടെ പിന്നിലാണ് മുറിവേറ്റത്.

സഹോദരൻ നിലത്തു വീണതോടെ ജോഷ്വ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയും ആശുപത്രിയിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഉടനെ നാട്ടുകാരും ജോഷ്വായും ചേർന്ന് ജോസഫിനെ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികിൽസക്കായി കോതമംഗലം ആശുപത്രിയിൽ എത്തിച്ചു.അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. അടിമാലി പഴമ്പിള്ളിച്ചാൽ സ്വദേശികളായ ഇവർ ഏതാനും വർഷങ്ങൾക്കു മുൻപാണ് കമ്പിളികണ്ടത്തേയ്ക്ക് താമസം മാറ്റിയത്.

ക്രിസ്ത്യൻ സഭയിലെ പാസ്റ്ററായിരുന്ന പിതാവിന്റെ രോഗബാധയെ തുർന്ന് നാലുമാസം മുൻപാണ് സമീപത്തു തന്നെയുള്ള കമ്പിലൈനിലെ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയത്. മരിച്ച ജോസഫ് അവിവാഹിതനാണ്. ജോഷ്വ ബിരുദപഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു. സംസ്‌ക്കാരം ഇന്ന് ശാലോം പള്ളി സെമിത്തേരിയിൽ നടക്കും. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോൾ മറ്റൊരു സഹോദരനാണ്.