സ്പ്‌ളെൻഡർ കണ്ടാൽ വിടില്ല: കോടതി വരാന്തയിൽ നിന്നും രക്ഷപെട്ട ഉണ്ണി പിടിയിൽ: പിടിയിലായത് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെ മണർകാട് നിന്ന്

സ്പ്‌ളെൻഡർ കണ്ടാൽ വിടില്ല: കോടതി വരാന്തയിൽ നിന്നും രക്ഷപെട്ട ഉണ്ണി പിടിയിൽ: പിടിയിലായത് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെ മണർകാട് നിന്ന്

ക്രൈം ഡെസ്‌ക്
പൊൻകുന്നം: സ്‌പ്ലെൻഡർ ബൈക്കുകൾ കണ്ടാൽ ഉണ്ണികൃഷ്ണൻ വിടില്ല. മോഷ്ടിച്ചെടുത്തതിൽ ഏറെയും സ്‌പ്ലെൻഡർ ബൈക്ക് തന്നെ. കോടതി വരാന്തയിൽ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ശേഷവും മോഷ്ടിച്ചതും സ്‌പ്ലെൻഡർ തന്നെ..!
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെ പിടിയിലായ  നിരവധി മോഷണക്കേസിൽ പ്രതിയായ യുവാവാണ് മോഷണത്തിലെ സ്‌പ്ലെൻഡർ സ്‌പെഷ്യലിസ്റ്റ്.
പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ശേഷം മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങുന്നതിനിടെയാണ് മണർകാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും രക്ഷപെട്ട വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണനെ(ഉണ്ണി-20)യാണ് മണർകാട് നിന്നും ബുധനാഴ്ച മൂന്ന് മണിയോടെ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി കോടതി വളപ്പിൽ വ്ച്ച് പൊലീസിനെ വെട്ടിച്ച് ഉണ്ണികൃഷ്ണൻ രക്ഷപെട്ടത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ ഭാഗമായാണ് പൊൻകുന്നം പൊലീസ് കോടതിയിൽ എത്തിച്ചത്.
പൊൻകുന്നം മുസ്ലിംപള്ളി മൈതാനത്തു നിന്നും ഉണ്ണിയും സംഘവും ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുകയും ചെയ്തത്.
ചൊവ്വാഴ്ച തന്നെ കോടതിയുടെ പരിസരത്തും വിവിധ സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. ഇതിനിടെ കോടതിയിൽ നിന്നും രക്ഷപെട്ട ഉണ്ണി ചിറക്കടവ് മണ്ഡപത്തിൽ പ്രസാദിന്റെ ബൈക്ക് മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.