ഷാജി..! പേര് കേട്ടാൽ തന്നെ അറിയാം ഗുണ്ടയാണെന്ന്: സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടിപീഡിപ്പിച്ച ഷാജി തിരുവനന്തപുരത്തെ വിറപ്പിച്ച ഗുണ്ട; പോത്ത് ഷാജി വിരണ്ടാൽ വിളറിപിടിക്കും നാട്

ഷാജി..! പേര് കേട്ടാൽ തന്നെ അറിയാം ഗുണ്ടയാണെന്ന്: സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടിപീഡിപ്പിച്ച ഷാജി തിരുവനന്തപുരത്തെ വിറപ്പിച്ച ഗുണ്ട; പോത്ത് ഷാജി വിരണ്ടാൽ വിളറിപിടിക്കും നാട്

Spread the love
ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: ഒരു നാടിനെ മുഴുവൻ വിറപ്പിച്ച് നിർത്തിയിരുന്ന കൊടുംക്രൂരനായ കുറ്റവാളിയായിരുന്നു ഷാജി. എന്തിനും മടിക്കാത്ത പ്രകൃതി. എതിർ്ത്തു നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കൊടും ക്രൂരൻ. ഈ ഷാജിയെയാണ് കഴിഞ്ഞ ദിവസം അനന്തരവൻ തന്നെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിൽ പോത്ത് ഷാജിയുടെ പിതൃസഹോദരിയുടെ മകൻ സജീദ് അറസ്റ്റിലാവുകയും ചെയ്തു.മദ്യശാലയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പ്രേരകമായ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതു പൊലീസ് പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടർന്നെത്തിയാണു സജീദ് വെട്ടിയത്. തലയുടെ ഇടതു ഭാഗത്തു മുഖത്തും മാരകമായി വെട്ടേറ്റ ഷാജിയെ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.സിനിമകളിലെ ഗുണ്ടകളെ ഓർമ്മിപ്പിക്കുന്ന ശൈലിയാണ് പോത്ത് ഷാജിക്ക്. കൂട്ടുകാരന്റെ ഭാര്യയെ തോക്ക് ചൂണ്ടി ബലാൽസംഗം ചെയ്തതുമുതൽ പട്ടാപ്പകൽ വണടി തടഞ്ഞ് നിർത്തി യുവതിയുടെ മാല പൊട്ടിച്ച കേസ് വരെ ഉണ്ട് ഷാജിയുടെ പേരിൽ.
കൊലപാതകം, കൊലപാതക ശ്രമം , കൊള്ള , പിടിച്ചുപറി, മോഷണം, എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങൾ ആണ് ഷാജിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. സിനിമയിലെ വില്ലൻ സ്‌റ്റൈൽ ജീവിതമായിരുന്നു ഷാജിയുടേത്. ഷാജിയുടെ ആദ്യ ഭാര്യയുടെ കൊലപാതകം ദുരൂഹമായിരുന്നു. പിന്നീട് കൂട്ടുകാരന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതും ഉൾപ്പടെ ഉള്ള കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.
കൂട്ടുകാരനിൽ നിന്ന് വിവാഹമോചനം നേടിയ 28കാരിയായ യുവതി വാടകയ്ക്ക് താമസിക്കാനെത്തിയത ഷാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു. ഇവിടെ വെച്ച് ഷാജി മദ്യപിച്ചെത്തി യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. യുവതി അത് എതിർത്തപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ആയിരുന്നു.
പ്രേമിച്ചു കൂട്ടിക്കൊണ്ടു വന്ന സ്ത്രീ ആത്മഹത്യ ചെയ്ത കേസിലും ഷാജി പ്രതിയാണ്. പല തവണ ആറു മാസം വീതം ഗുണ്ടാ ആക്റ്റ് പ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പോത്തു വ്യാപാരിയായിരുന്നു പിതാവ് സൈനുലാബ്ദീൻ. അതിന്റെ തുടർച്ചയായാണ് പോത്ത് ഷാജിയെന്ന വിളിപ്പേര് വീണതും. വഴയിലയിൽ സ്‌കൂട്ടറിൽ വന്ന സ്ത്രീയെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിച്ച കേസിലും പാലോട് പൊലീസുകാരനെ അറവുകത്തി കൊണ്ട് കുത്തിയ കേസിലും പുളിമൂട്ടിൽ വ്യവസായിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.