ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമം ; ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടർ പൊലീസ് പിടിയിൽ : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പൊലീസ് പിടിയിൽ. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറിനെയാണ്(50) പൊലീസ് പിടികൂടിയത്.

വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ െൈലഗീക അതിക്രമത്തിന് ശ്രമിച്ചത്. ജനുവരി അവസാന ആഴ്ചയിലാണ് സംഭവം. അറസ്റ്റിലായ ഡോക്ടർ ജോലി നോക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ബിമൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ മൃദുൽ കുമാർ, ദീപു, ഷെമീർ, സൂരജ് ഭാസ്‌കർ, ജി.എസ്.ഐമാരായ സജികുമാർ, സുനിൽകുമാർ, സി.പി.ഒമാരായ മഹേന്ദ്രലാൽ, സാബിത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.