
കൊച്ചി: തൃശൂർ പൂരം ആന എഴുന്നൊള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി.
ഹർജിയില്‍ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ വിശദീകരണം.
കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി എത്തിയത്. സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹര്‍ഡി പരിഗണിച്ച ഹൈക്കോടതി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.









