നടിയെ പീഡിപ്പിച്ച കേസ് : മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയെന്ന് പൊലീസ് ; കത്തുകളിലൂടെയും ഭീഷണി തുടർന്നുവെന്ന് റിപ്പോർട്ടുകൾ

നടിയെ പീഡിപ്പിച്ച കേസ് : മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയെന്ന് പൊലീസ് ; കത്തുകളിലൂടെയും ഭീഷണി തുടർന്നുവെന്ന് റിപ്പോർട്ടുകൾ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി. വിപിൻലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയതെന്ന് ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറാണെന്ന് ബേക്കൽ പൊലീസ് വ്യക്തമാക്കി.

പൊലീസ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി ബേക്കൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻ ലാലിനെ കാണാൻ പ്രദീപ് കുമാർ എത്തിയത്. തൃക്കണ്ണാട്ടെ ബന്ധുവീട്ടിലാണ് വിപിനെ കാണാൻ പ്രദീപ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിപിനെ നേരിട്ട് കാണാൻ കഴിയാത്തതിനെ തുടർന്ന് പ്രദീപ് വിപിന്റെ അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തുകയായിരുനന്നു. ഇവിടെവെച്ച് അമ്മയെ വിളിച്ച് വിപിന്റെ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും മൊഴി മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു..

പിന്നീട് കത്തുകളിലൂടെ ഇയാൾ ഭീഷണി തുടരുകയായിരുന്നു. സെപ്തംബർ 26 ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിൻ ബേക്കൽ പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖകളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് പിന്നിൽ പ്രദീപാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്‌