കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് : 19കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് : 19കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

എറണാകുളം : കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഹണി ട്രാപ്പ് കേസിൽ ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ.

കേസിൽ പ്രതിയായ യുവാവിന്റെ സുഹൃത്തായ 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ നഗ്‌ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് നൽകിയ പരാതിയിൽ ഇവർ 19കാരനിൽ നിന്നും പണവും സ്വർണവും അപഹരിച്ചുവെന്നും പറയുന്നു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  തട്ടിപ്പുകാർ പൊലീസ് പിടിയിലായത്.

കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് പൊലീസ് പിടിയിലായനത്. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ഇത് കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ്. തട്ടിപ്പ് നടത്തിയിരിക്കുന്നത് കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ്.