എസ് ബി ഐ യിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി അടിച്ച് മാറ്റിയത് 2.60 ലക്ഷം : നാടു മുഴുവൻ നടന്ന് പറ്റിച്ചത് പുനലൂർ സ്വദേശിയായ യുവതി

എസ് ബി ഐ യിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി അടിച്ച് മാറ്റിയത് 2.60 ലക്ഷം : നാടു മുഴുവൻ നടന്ന് പറ്റിച്ചത് പുനലൂർ സ്വദേശിയായ യുവതി

Spread the love

ക്രൈം ഡെസ്ക്

കൊല്ലം: എസ്ബിഐയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെയും വിദ്യാസമ്പന്നരെയും കബളിപ്പിച്ച് ലക്ഷങ്ങളാണ് യുവതി തട്ടിയെടുത്തത്. ഒരു ബാങ്ക് ജോലി എന്ന സ്വപ്നം കണ്ട് നടന്ന വരെയാണ് യുവതി കബളിപ്പിച്ചത്. രണ്ടര ലക്ഷത്തോളം രൂപയാണ് പലരിൽ നിന്നായി ഈ യുവതി തട്ടിയെടുത്തത്.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.  നാലു സ്ത്രീകളില്‍ നിന്ന് 2.60 ലക്ഷം രൂപയാണ് ഈ യുവതി കബളിപ്പിച്ചെടുത്തത്.  കേസില്‍ കരവാളൂര്‍ നീതുഭവനില്‍ നീതു മോഹനനെയാണ് (35) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളക്കുടി അനീസ് മന്‍സിലില്‍ ആന്‍സി, കുന്നിക്കോട് അയക്ഷ മന്‍സിലില്‍ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടില്‍ അന്‍സിയ ബീവി,ആവണീശ്വരം ഷെഫീര്‍ പ്രിന്‍സ് വില്ലയില്‍ ഫൗസിയ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളില്‍ മാനേജര്‍, ഓഫീസ് അസിസ്റ്റന്‍ഡ്, മെസഞ്ചര്‍,ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലിനല്‍കാമെന്നായിരുന്നു വാഗ്ദാനം

എസ്.ബി.ഐയുടെ നിലമേല്‍ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാര്‍ പണം നിക്ഷേപിച്ചത്. ഇവര്‍ പലപ്പോഴായി 2.60 ലക്ഷം രൂപയാണ് നീതുവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പുനലൂര്‍ സി.ഐ.ബിനുവര്‍ഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നല്‍കി 17 ഓളം പേരില്‍നിന്നും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.