കൊറോണയില്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കും കുട്ടികള്‍ക്കും സഹായ ഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

കൊറോണയില്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കും കുട്ടികള്‍ക്കും സഹായ ഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

Spread the love

സ്വന്തം ലേഖകന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ മുംബൈയില്‍ ദിവസ വേതനക്കാരും കുട്ടികള്‍ക്കും സഹായ ഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ദിവസ വേതനക്കാരും കുട്ടികളും ഉള്‍പ്പെടെ 4000 ആളുകള്‍ക്കാണ് സഹായം നല്‍കുക. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന 4000 പേര്‍ക്കാണ് സച്ചിന്‍ സഹായം എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്ഐ5 യൂത്ത് ഫൗണ്ടഷനിലൂടെയാണ് കൊറോണക്കാലത്ത് സച്ചിന്‍ സഹായമെത്തിച്ചത്. ഫൗണ്ടേഷന്‍ സച്ചിന്റെ സഹായത്തിന് നന്ദിയറിയിച്ച് നടത്തിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പരസ്യമായത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും സച്ചിന്റെ കരുതല്‍ കൊണ്ട് നാലായിരം പേര്‍ക്ക് സഹായമെത്തിച്ചതായാണ് ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്പോര്‍ട്സിനു കഴിയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നന്ദി. കോവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 4000 പേര്‍ക്ക് സഹായമെത്തിച്ചു. വളര്‍ന്നു വരുന്ന ഈ കായികതാരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നുവെന്നാണ് ലിറ്റില്‍ മാസ്റ്റര്‍’ ഫൗണ്ടേഷന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്

ഫൗണ്ടേഷന്റെ ഈ ട്വിറ്റര്‍ റീട്വീറ്റ് ചെയ്ത സച്ചിന്‍, ഫൗണ്ടേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ‘ദിവസ വേതനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള എച്ച്ഐ5 ടീമിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍’ എന്നാണ് സച്ചിന്‍ കുറിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ മുംബൈയിലെ ജനങ്ങള്‍ക്ക് സച്ചിന്‍ സഹായമെത്തിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം കൊറോണ വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന അയ്യായിരത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു.

നേരത്തെ,50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുമാണ് സംഭാവന നല്‍കിയത്.