മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ; സുരക്ഷ ചുമതല മൂന്നു എസ്പിമാർക്ക്

മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ; സുരക്ഷ ചുമതല മൂന്നു എസ്പിമാർക്ക്

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിൻറെ തീരുമാനം.

പമ്പ, നിലക്കൽ, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. മുന്ന് എസ്പിമാർക്ക് ചുമതല നൽകും. നിലക്കൽ മുതൽ പമ്പവരെ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. എന്നാൽ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ് ഉണ്ടാകും. നിലക്കൽ പ്രധാന ഇടത്താവളമായതിനാൽ കുടുതൽ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായുള്ള പരിശോധനകൾ പൂർത്തിയായികഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാപള്ളി മുതൽ വാഹനങ്ങളും തീർത്ഥാടകരും ക്യാമറ നിരിക്ഷണത്തിൽ ആയിരിക്കും. സന്നിധാനത്തും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കും. കഴിഞ്ഞ ദിവസം അദാലത്തിന് എത്തിയ ഡിജിപി ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പ്രധാന ശബരിമല പാതകളായ എരുമേലി പമ്പ വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനച്ചിടുണ്ട്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള കാനനപാതകളിൽ സുരക്ഷശക്തമാക്കും. സുഖ ദർശനത്തിൻറെ ഭാഗമായി കേരളപൊലീസ് ഏർപ്പെടുത്തിയിട്ടുള്ള വെർച്വുൽ ക്യൂസംവിധാനം ഈ വർഷവും തുടരും. ബുക്കിങ്ങ് തുടങ്ങുന്ന തീയതി തിരുമാനിച്ചിട്ടില്ല. ട്രാഫിക് നിയന്ത്രണത്തിൻറെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ചിലസ്ഥലങ്ങളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ തുടങ്ങും.

Tags :