ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് പിന്നാലെ  ഋഷി കപൂറിന്റെ മരണവും ; ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാ ലോകം ; വിടവാങ്ങിയത് ബോളിവുഡിലെ പ്രണയരാജകുമാരന്‍

ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് പിന്നാലെ ഋഷി കപൂറിന്റെ മരണവും ; ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാ ലോകം ; വിടവാങ്ങിയത് ബോളിവുഡിലെ പ്രണയരാജകുമാരന്‍

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കൊറോണക്കാലം ഏറെ തീരാനഷ്ടമാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇന്ത്യന്‍ സിനിമയ്ക്കും കൊറോണക്കാലം തീരാ നഷ്ടടങ്ങളുടേത് കൂടിയാണ്. മലയാള സിനിമയിലെയും ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ ഈ ലോക് ഡൗണ്‍ കാലത്ത് മരണത്തിന് കീഴടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച് ഇര്‍ഫാന്‍ ഖാന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ച വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. 67 വയസായിരുന്നു ഋഷി കപൂറിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസതടസ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സയും തേടിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അര്‍ബുദ ചികിത്സ കഴിഞ്ഞ് യുഎസില്‍ നിന്നും ഇന്ത്യയില്‍ തിരികെ എത്തിയത്. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്.

മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്.
നെറ്റ്ഫ്‌ളിക്‌സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്.

അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നപ്പോള്‍ ദീപിക പദുകോണ്‍ , പ്രിയങ്ക ചോപ്ര എന്നിവരടക്കമുള്ള താരങ്ങള്‍ ഋഷി കപൂറിനെ സന്ദര്‍ശിച്ചിരുന്നു.

Tags :