ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ല; വീടിനൊപ്പം നഷ്ടമായത് ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യവും; മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം ഭാര്യയുടെ പേഴ്സിൽ നിന്ന് ആരോ മോഷ്ടിച്ചെന്ന് മുണ്ടക്കയത്ത് ദുരന്തത്തിനിരയായ പ്രദീപ്

ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ല; വീടിനൊപ്പം നഷ്ടമായത് ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യവും; മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം ഭാര്യയുടെ പേഴ്സിൽ നിന്ന് ആരോ മോഷ്ടിച്ചെന്ന് മുണ്ടക്കയത്ത് ദുരന്തത്തിനിരയായ പ്രദീപ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപിന് വീട് മാത്രമല്ല, മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും കൂടിയാണ് നഷ്ടമായത്.

ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യമാണ് നഷ്ടമായതെന്ന് പ്രദീപ് പറഞ്ഞു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പ്രദീപിൻ്റെ ഭാര്യയുടെ പഴ്സില്‍ നിന്ന് പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രദീപ്. ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിൻ്റെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്.

വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‍‌‍ നിന്ന് ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്.

സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ലായെന്നും സഹോദരനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും അദ്ദേഹം പറയുന്നു. ദുരന്തപെയ്തിലും മനുഷ്യരുടെ ക്രൂരതയ്ക്ക് കുറവില്ലെന്ന ഉദാഹരണമാണ് ഇത്.