ശരണ്യയുടെ മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിൽ ഇരിക്കുന്ന നിലയിൽ; മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയിരുന്നു ; കാസർകോട് പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കാസർകോട്: പ്ലസ് ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാർഥിനി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ പോലീസ് വീട് സീൽ ചെയ്തിരിക്കുകയാണ്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബന്തടുക്കയിലെ ഹോട്ടൽ തൊഴിലാളി ബാബുവിന്റെ മകളാണ് ശരണ്യ. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.