നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ: കൊലപാതകം തന്നെ; തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ: കൊലപാതകം തന്നെ; തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം

Spread the love

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: തലസ്ഥാന നഗരത്തെ വിറപ്പിച്ച വീണ്ടും കൊലപാതകം. നഗരമധ്യത്തിൽ നടന്ന കൊലപാതകത്തിന്റെ തുമ്പ് ഇതുവരെയും പൊലസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. നെയ്യാറ്റിൻകരയിലാണ് യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര ആറയൂരിൽ ബിനുവാണ്(41) മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പാറശ്ശാല പോലീസ് നടത്തിയ തിരച്ചിലിലാണ് ബിനുവിൻറെ സുഹൃത്തിൻറെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്ബിൽ മൃതദേഹം കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനുവിന്റെ വീട്ടിൽ അടിപിടി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരിൽ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പോലീസ് അറിയിച്ചു.

രക്തത്തിൽ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായി ഷാജിയുടെ വീട്ടിൽ ജോലിക്കെത്തിയ വിനയകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തന്നെ ഷാജി മർദ്ദിച്ചതായും വിനയകുമാർ പൊലീസിനോട് പറഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനായ ബിനു സഹോദരൻ മോഹനനൊപ്പമാണ് താമസിച്ചിരുന്നത്.