ഭീകരിയാണവൾ.. കൊടും ഭീകരി, സ്വന്തമായി ​ഗൂണ്ടാ സംഘം വരെയുണ്ട്: പുതിയ വെളിപ്പെടുത്തലുമായി വിവാഹ പാര്‍ട്ടിക്കിടെ മര്‍ദനമേറ്റ യുവാവ് രം​ഗത്ത്

ഭീകരിയാണവൾ.. കൊടും ഭീകരി, സ്വന്തമായി ​ഗൂണ്ടാ സംഘം വരെയുണ്ട്: പുതിയ വെളിപ്പെടുത്തലുമായി വിവാഹ പാര്‍ട്ടിക്കിടെ മര്‍ദനമേറ്റ യുവാവ് രം​ഗത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് ഗൂണ്ടാ സംഘമുണ്ടെന്ന വെളുപ്പെടുത്തലുമായി യുവാവ് രം​ഗത്ത്. സ്വപ്നയുടെ സഹോദരന്‍റെ വിവാഹ സത്കാരത്തിനിടെ മര്‍ദനമേറ്റ യുവാവാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ തന്നെ തടഞ്ഞുവച്ചത്. സരിത്തും സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

സ്വപ്‌ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയേയും മകളേയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.
സഹോദരന്‍റെ വിവാഹ സത്കാര പാര്‍ട്ടിക്കിടെ ബന്ധുവായ യുവാവിനെ സ്വപ്നയും സംഘവും കൈയേറ്റം ചെയ്യുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കേസും പരാതിയുമില്ലാതെ പൊലീസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. 2019 ഡിസംബര്‍ ഏഴിന് തിരുവനന്തപുരം എസ്.എസ് കോവില്‍ റോഡിലെ ഹോട്ടലില്‍ രാത്രി 10.50 നായിരുന്നു സംഭവം. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ കൂട്ടുപ്രതികളായി കസ്റ്റംസ് സംശയിക്കുന്ന സന്ദീപും, അറസ്റ്റിലായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ഉദ്യോഗസ്ഥരും സത്കാരത്തില്‍ പങ്കെടുത്തിരുന്നു.

ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ചില വാക്കുതര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ഇളയ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്‍റെ വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തിൽ യുവാവിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും സ്വപ്നയുമായി സംസാരിച്ചതോടെ കേസെടുക്കാതെ മടങ്ങുകയായിരുന്നു.

ഇതിന് ശേഷം യുവാവ് തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന തമ്പാനൂർ പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ത്തു. പരാതിപ്പെടാന്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ എത്തിയ സ്വപ്ന വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറായില്ല. പകരം സഹായിയെയാണ് സ്‌റ്റേഷനിലേക്ക് അയച്ചത്. യുവാവിന് കാര്യമായി പരിക്കേറ്റെങ്കിലും സ്വപ്നയുടെ ഉന്നതതല സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസെടുക്കാതെ പിന്‍മാറുകയായിരുന്നു.

വിവാഹ സത്ക്കാരം നടന്ന ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വപ്ന സ്വര്‍ണക്കടത്തില്‍ പെട്ടതോടെ ദൃശ്യങ്ങള്‍ ആരോ പുറത്തുവിടുകയായിരുന്നു. യുവാവുമായുള്ള പിടിവലിക്കിടെ സ്വപ്ന സുരേഷ് അടിതെറ്റി താഴെ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.