കണ്ണൂരിൽ ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകം….! വോട്ടെടുപ്പ് കഴിഞ്ഞതോടെ ലീഗുകാർക്കുനേരെ ബോംബ് എറിഞ്ഞ് സി.പി.എമ്മിന്റെ ആക്രമണം ; ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്: സി.പി.എം പ്രവർത്തകൻ പൊലീസ് പിടിയിൽ

കണ്ണൂരിൽ ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകം….! വോട്ടെടുപ്പ് കഴിഞ്ഞതോടെ ലീഗുകാർക്കുനേരെ ബോംബ് എറിഞ്ഞ് സി.പി.എമ്മിന്റെ ആക്രമണം ; ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്: സി.പി.എം പ്രവർത്തകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിന്റെ മണ്ണിൽ രാഷ്ട്രീയ കൊലപാതകം. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-‌സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് ആക്രമണത്തിൽ മരിച്ചത്.മൻസൂറിനൊപ്പമുണ്ടായിരുന്ന സഹോദരൻ മുഹസിന് ഗുരുതര പരിക്ക്.

കാഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൻസൂർ മരിച്ചത്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവർത്തകർ മൻസൂറിന്റെ വീടിന് മുന്നിൽ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂത്തുപറമ്പ് മണ്ഡലത്തിലാണ് സംഭവം. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം നിലനിന്നിരുന്നു.

തുടർന്ന് ഉച്ചയോടെ സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു.149-150 എന്നീ രണ്ടു ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷം പുനരാരംഭിക്കുകയായിരുന്നു.

രാത്രിയോടെയാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എന്നാൽ സിപിഎം നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ട്.

തരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ അക്രമം നടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് ആശങ്ക കൂടുന്നത്. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. വോട്ടെടുപ്പിലെ തർക്കങ്ങൾ കണ്ണൂരിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്.