Spread the love

ഇടുക്കി: പദ്ധതി നിർവഹണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സസ്പെൻഷൻ.

video
play-sharp-fill

സെക്രട്ടറി ഉദയകുമാർ ജി.പി, അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറിന്‍റേതാണ് നടപടി.

2024-25,26 സാമ്പത്തിക വർഷങ്ങളിലെ വിവിധ പദ്ധതികളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 2 കോടി 86 ലക്ഷത്തോളം രൂപയുടെ എസ്.സി ഫണ്ടിന്റെ ഭൂരിഭാഗവും വ്യാജ ഗുണഭോക്തൃ ലിസ്റ്റുണ്ടാക്കി കൈക്കൂലി വാങ്ങി സെക്രട്ടറി തട്ടിയെടുത്തതായാണ് പ്രാഥമിക റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാർ ഫെൻസിംഗ്, മൂന്നാർ ബ്യൂട്ടിഫിക്കേഷൻ പദ്ധതികളിലും പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താൻ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

സസ്പെൻഷൻ കാലയളവില്‍ ഉദയകുമാറിന് നിയമാനുസൃത ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടായിരിക്കും. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടർന്ന് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ പുറത്തുവന്നത്.

ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം, വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി വാങ്ങല്‍, അധികാര ദുർവിനിയോഗം എന്നിവ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.