രാത്രിയിൽ കാമുകനും സുഹൃത്തുക്കൾക്കും ഒപ്പം കറങ്ങി നടന്നു;പ്രായപൂർത്തി ആകാത്ത മകളെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീപിച്ചു; കാമുകനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി തന്റെ കാമുകനെയും സുഹൃത്തുക്കളെയും രാത്രിയില്‍ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറമ്ബില്‍ സ്വദേശി പാലത്തുപൊയില്‍ അബൂബക്കര്‍ നായിഫ് (18), മുഖദാര്‍ ബോറാ വളപ്പില്‍ അഫ്സല്‍ (19), കുളങ്ങരപ്പീടിക മന്നന്ത്രവില്‍പാടം മുഹമ്മദ് ഫാസില്‍ (18) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടി രാത്രിയിൽ ആണ്‍സുഹൃത്തിനെ ഫോണ്‍വിളിച്ച് വരുത്തുകയും, അയാള്‍ക്കൊപ്പം ഇറങ്ങിപ്പോകുകയുമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാപ്പാട് ബീച്ച്, പന്തീരാങ്കാവ് എന്നിവടങ്ങളിലായിരുന്നു യുവാവിനും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം പെൺകുട്ടി കറങ്ങി നടന്നത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയേയും യുവാക്കളെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
പെൺകുട്ടിയുടെ സുഹൃത്തുക്കളായ മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, പെണ്‍കുട്ടിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.