ചെകുത്താൻ ആരാധനയുടെ മറവിൽ ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയാക്കി, മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടതാണെന്ന് പ്രതി പോലീസിനോട് 

ചെകുത്താൻ ആരാധനയുടെ മറവിൽ ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയാക്കി, മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടതാണെന്ന് പ്രതി പോലീസിനോട് 

സ്വന്തം ലേഖകൻ  

മെക്‌സികോ സിറ്റി: ചെകുത്താൻ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്. ഭാര്യയുടെ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്.

ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെക്സിക്കോയിൽ ജൂണ്‍ 29നായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണ് കൊലപാതകമെന്നും സൂചനകളുണ്ട്.

വ്യവസായിയായ അൽവറോ (32) ആണ് ഭാര്യ മരിയ മോൺസെറാട്ടിനെ കൊന്നത്. ഇരുവരും ഒരുവർഷം മുൻപാണ് വിവാഹിതരായത്. മുൻവിവാഹത്തിൽ മരിയയ്ക്ക് അഞ്ചു കുട്ടികളുണ്ട്.

കൊലപാതകം കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം ‘‘നിന്റെ അമ്മയെ ഞാൻ കൊന്ന് ബാഗിലാക്കിയിട്ടുണ്ട്, അവളെ വന്നുകൊണ്ടു പോകുക’’ എന്ന് മരിയയുടെ മകളോട് ആൽവറോ പറയുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആൽവറോ പറഞ്ഞത്. കൊലയ്ക്കുശേഷം മൃതദേഹത്തിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചു.

പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ചു പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം ചിലതു മലയിടുക്കിൽ ഉപേക്ഷിച്ചു. ചില ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചു. ആൽവറോ മദ്യപാനിയും മയക്കുമരുന്നിന് അടിമയും ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പലപ്പോഴായി മരിയയുടെ കുട്ടികൾക്കു മോശം അനുഭവം ഇയാളിൽനിന്ന് നേരിട്ടുണ്ടെന്നും ഇതിനാൽ മാറിത്താമസിക്കുകയായിരുന്നുവെന്നും മരിയയുടെ മാതാവും പൊലീസിനോടു പറഞ്ഞു.