Thursday, April 23, 2026

മുണ്ടത്തിക്കോട് അപകടം: ഡിഎൻഎ പരിശോധന ഫലം മറ്റന്നാള്‍ മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് കളക്ടര്‍; ഇന്ന് 10 ശരീര ഭാഗങ്ങള്‍ കിട്ടി

Spread the love

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാള്‍ മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

video
play-sharp-fill

29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയില്‍ നിന്നും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

മൊബൈല്‍ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ തൃശ്ശൂരില്‍ നിന്നു തന്നെ പൂർത്തിയാക്കാൻ കഴിയും. അന്തിമഫലം തിരുവനന്തപുരം നിന്നു തന്നെയാകും വരിക.

ഇന്ന് കണ്ടെത്തിയ തല ഗിരീഷിന്റെതെന്ന് ഡിഎൻഎ പരിശോധന ഫലത്തിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നും കളക്‌ടർ പറഞ്ഞു.

അതേസമയം, മുണ്ടത്തിക്കോട് പൊട്ടിത്തറിച്ച വെടിക്കെട്ട് പുരയ്ക്ക് ചുറ്റും വൈകിട്ടു നടത്തിയ മാസ്സ് പരിശോധനയില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ തല കണ്ടെത്തി. ബോംബ് സ്‌ക്വാഡിന്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഇന്ന് 10 ശരീര ഭാഗങ്ങള്‍ കിട്ടി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.