മേഘമലയില്‍ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പന്‍; ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം; നിയോഗിച്ചിരിക്കുന്നത് 40 പേരടങ്ങുന്ന സംഘത്തെ

മേഘമലയില്‍ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പന്‍; ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം; നിയോഗിച്ചിരിക്കുന്നത് 40 പേരടങ്ങുന്ന സംഘത്തെ

സ്വന്തം ലേഖിക

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വെച്ച്‌ പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ്.

മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തില്‍ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂര്‍, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള ഭാഗമാണ് അരിക്കൊമ്പന്‍ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളാണ് തൊഴിലാളികള്‍ പകര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസമായി ഇതേ ഭാഗത്ത്‌ 500 മീറ്റര്‍ ചുറ്റളവിലാണ് കൊമ്പനുള്ളത്. തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.

വനത്തിന്‍റേയും തോട്ടങ്ങളുടേയും അതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്‍ അടുത്ത ദിവസങ്ങളിലായി സഞ്ചരിക്കുന്നത്. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.

40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
മേഘമലയിലേക്ക് കഴിഞ്ഞ വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല.

അതേസമയം, അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ വനത്തിലും ജനവാസ മേഖലയിലുമായി ദിവസവും പത്ത് കിലോമീറ്റളോളം സഞ്ചരിക്കുന്നുണ്ട്. ഭക്ഷണവും കഴിക്കുന്നുണ്ട്. പെരിയാര്‍ വനത്തിലേക്ക് തിരിച്ചെത്തിയാല്‍ നിരീക്ഷിക്കാന്‍ വനം വകുപ്പ് അതിര്‍ത്തിയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.