കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട: പിടിയിലായവരിൽ ട്രാൻസ് ജെൻഡറും; പ്രതികളിൽ നിന്നും പിടികൂടിയത് എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരി മരുന്നുകൾ

കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട: പിടിയിലായവരിൽ ട്രാൻസ് ജെൻഡറും; പ്രതികളിൽ നിന്നും പിടികൂടിയത് എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരി മരുന്നുകൾ

തേർഡ് ഐ ബ്യൂറോ

കൊച്ചി: പനങ്ങാട് മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ഭിന്നലിംഗക്കാരിയടക്കം മുന്നൂ പേർ കൂടി അറസ്റ്റിൽ ആയി. ആലപ്പുഴ ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (23), വൈക്കം വെച്ചൂർ വിഷ്ണു ഭവനിൽ ഹരികൃഷ്ണൻ(23), ചേർത്തല മണപ്പുറം നിസാനി മൻസിലിൽ സഫി നിസാർ(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ചേർത്തല, എഴുപുന്ന, ചെറുവള്ളിയിൽ ഡിക്സൺ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടിൽ ഷാൽവിൻ (22), പൂച്ചാക്കൽ പുളിക്കൽ വീട്ടിൽ ഉദയൻ (22) എന്നിവരാണ്‌കൊച്ചി സിറ്റി ഡാൻസാഫും ,പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തിൽ ആദ്യം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു . ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ചേർത്തല പൂച്ചാക്കൽ പുന്നക്കതറ വീട്ടിൽ ജോമോൻ (21) എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നതാണ്. ഇതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ജില്ലയിലെ അരൂർ,പൂച്ചാക്കൽ, എഴുപുന്ന എന്നിവിടങ്ങളിലും, കൊച്ചിയുടെ തെക്കൻ മേഖലയിലും ഗഞ്ചാവും, രാസലഹരി മരുന്നുകളും വിൽ്പന നടത്തുന്നതായി വിവരം ലഭിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇവർ ലഹരി മരുന്നുകൾ കൊണ്ടുവരുന്നത്.ജോമോൻ ആണ് എടപ്പാൾ എത്തി മലപ്പുറം സ്വദേശിയിൽ നിന്നും എംഡിഎംഎ വാങ്ങിയത്. ജോമോന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി യാണ് പണം ഇടപാട് നടത്തിയിരുന്നത്. നേരെത്ത അറസ്റ്റിലായ ഉദയൻ എന്നയാളിലിൽ നിന്നും എംഡിഎംഎ വാങ്ങി അനന്തു വഴി സഫി ആണ് മറ്റുള്ളവർക്ക് നൽകിയത്. ഭിന്ന ലിംഗക്കാരിയായ ദീക്ഷ എംഡിഎംഎ വാങ്ങുന്നതിന് വേണ്ടി സഫി യുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് രണ്ടു തവണ പണം അയച്ചതായും പോലിസ് പറഞ്ഞു.

കൊച്ചി നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള പനങ്ങാടും,കുമ്ബളത്തും മാരകലഹരി മരുന്ന് വിൽപന നടത്തുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടു യുവാക്കളും ഒരു ഭിന്നലിംഗക്കാരിയും പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി .