മരടിലെ സ്‌കൂൾ വാഹാനാപകടം: ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് റിപ്പോർട്ട്.

മരടിലെ സ്‌കൂൾ വാഹാനാപകടം: ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് റിപ്പോർട്ട്.

Spread the love

മാളവിക

കൊച്ചി: മരടിലെ സ്‌കൂൾ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും വീതി കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ വണ്ടി തിരിച്ചെടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെട്ടെയുള്ള റിപ്പോർട്ട് ട്രാൻസ്പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. ഡ്രൈവർ അനിൽ കുമാറിൻറെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായി ആ.ർ.ടി.ഒ റജി പി വർഗീസ് വ്യക്തമാക്കി. കൊച്ചിയിൽ ഈമാസം 15 വരെ സ്‌കൂൾ ബസുകളിൽ പരിശോധന കർശനമാക്കാനും നിദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചത്. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്‌കൂൾ വാഹനം മറിഞ്ഞത്. സംഭവത്തിൽ ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. ഡ്രൈവറുടെ അശ്രദ്ധയും റോഡിന്റെ അപകാതയും പ്രശ്‌നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥാമിക വിലയിരുത്തൽ. സമീപത്തെ വീട്ടിൽ സ്ഥാപിച്ച് സിസിടിവി ക്യാമറയിൽ സ്‌കൂൾ വാൻ അപകടത്തിൽ പെടുന്നതിൻറെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 90 ഡിഗ്രി വളവുള്ള റോഡിൽ അൽപ്പം വേഗതയിലെത്തിയ വാഹനം പെട്ടെന്ന് വെട്ടിച്ച് പോകുന്നത് കാണാം. ഈ ഘട്ടത്തിലാണ് മുൻഭാഗത്തെ ടയർ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവർ അനിൽകുമാറിന് ലൈസൻസും വാഹനത്തിന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി പെർമിറ്റുമുണ്ട്. എന്നാൽ സ്‌കൂൾ വാഹനങ്ങൾക്ക് മോർട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ഫിറ്റ്‌നസ് സിറ്റിക്കർ വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തിൽ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്തത് അന്വേഷ സംഘം വിലയിരുത്തുന്നു. അപകടത്തിൽ പരിക്കേറ്റ സ്‌കൂൾ ജീപ്പ് ഡ്രൈവർ അനിൽകുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അവരെയും പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും. സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാറിന് സമർപ്പിക്കും.