video
play-sharp-fill
ഡ്രൈ ഡേ തുടർന്നേക്കും: അബ്‌കാരി നയം ഓഗസ്‌റ്റ് പകുതിയോടെ: ബാറുകളുമായി ബന്ധപ്പെട്ടു ടൂറിസത്തിനു ഗു ണകരമാകുന്ന നിർദേശങ്ങളുണ്ടാകും.

ഡ്രൈ ഡേ തുടർന്നേക്കും: അബ്‌കാരി നയം ഓഗസ്‌റ്റ് പകുതിയോടെ: ബാറുകളുമായി ബന്ധപ്പെട്ടു ടൂറിസത്തിനു ഗു ണകരമാകുന്ന നിർദേശങ്ങളുണ്ടാകും.

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം :പുതിയ അബ്കാരി നയം അടുത്ത മാസം പകുതിയോടെ പുറത്തിറക്കും. വിദേശമദ്യം, ഹോട്ടൽ, ടൂറിസം മേഖലയിലെ സംഘടനകളുമാ യുള്ള ചർച്ച പൂർത്തിയായി. ടൂറിസം, ബാർ മേഖലകളിൽനിന്നു
സമ്മർദമുണ്ടെങ്കിലും ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഇത്തവണത്തെ നയ ത്തിലുണ്ടാകില്ലെന്നാണു സൂ ചന. അതേസമയം, ബാറുകളുമായി ബന്ധപ്പെട്ടു ടൂറിസത്തിനു ഗു ണകരമാകുന്ന ചില നിർദേശ ങ്ങൾ നയത്തിൽ ഇടംപിടിക്കും.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുന്നതും പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണു ബാ റുടമയുടെ വിവാദ ശബ്ദരേഖയി ലൂടെ സർക്കാരിനെതിരെ കോഴയാരോപണം ഉയർന്നത്. ആരോപണത്തെ തള്ളിപ്പറഞ്ഞ സർക്കാർ രണ്ടാവശ്യങ്ങളും മദ്യനയ ത്തിൽ അംഗീകരിച്ചുകൊടുക്കാൻ : മുതിരില്ല.

എന്നാൽ കേരള ട്രാ വൽ മാർട്ട് സൊസൈറ്റി ഉൾപ്പെടെയുള്ള ടൂറിസം മേഖലയിലെ സംഘടനകൾ നഷ്ടമായ ടൂറിസം ഇവന്റുകളുടെ കണക്കുകൾ സർക്കാരിനു നൽകിയിരുന്നു. അതിനാൽ, ടൂറിസത്തെ സഹായിക്കുന്ന ഇടപെടൽ നയത്തിലുണ്ടാകണമെന്ന ആവശ്യം പരിഗ ണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴയാരോപണത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണം പൂർത്തിയായിട്ടില്ല. എക്സൈസ് മന്ത്രിക്കു വേണ്ടി പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം. ആരോപണമുന്നയിച്ചു ശബ്ദസന്ദേശം പ്രചരിപ്പിച്ച ബാറുടമ അനിമോൻ ഉൾപ്പെ ടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിനു നൽകിയിരുന്നു.

അന്വേഷണം പുരോഗമിക്കുക യാണെന്നും ഇനിയും ഒട്ടേറെ ബാറുടമകളുടെ മൊഴിയെടുക്കാ നുണ്ടെന്നുമാണ് ഈ റിപ്പോർ ട്ടിൽ സൂചിപ്പിക്കുന്നത്.