ലോക്ക് ഡൗണിൽ വികാരിയും വീട്ടമ്മയും തമ്മിലുള്ള ‘വികാര നിർഭര’ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ; ലോക്ക് ഡൗൺ കാലത്ത് പള്ളിയിൽ ‘കുമ്പസാരിക്കാൻ’ എത്തിയ കുഞ്ഞാടും ഇടയനും തമ്മിലുള്ള രഹസ്യം നാട്ടിൽ പാട്ടായി

ലോക്ക് ഡൗണിൽ വികാരിയും വീട്ടമ്മയും തമ്മിലുള്ള ‘വികാര നിർഭര’ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ; ലോക്ക് ഡൗൺ കാലത്ത് പള്ളിയിൽ ‘കുമ്പസാരിക്കാൻ’ എത്തിയ കുഞ്ഞാടും ഇടയനും തമ്മിലുള്ള രഹസ്യം നാട്ടിൽ പാട്ടായി

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: ലോക്ക് ഡൗൺ കാലത്ത് കുമ്പസാരിക്കാൻ എത്തിയ വീട്ടമ്മയും വൈദികനും തമ്മിലുള്ള വികാര നിർഭര വീഡിയോയും, ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ. ലോക്ക് ഡൗണിൽ സ്ഥിരമായി പള്ളിമേടയിൽ എത്തിയ വീട്ടമ്മയും, വികാരിയും തമ്മിലുള്ള വൈറൽ വീഡിയോയാണ് ഹൈറേഞ്ചിലെ  നാട്ടുകാരുടെ പ്രധാന സംസാരവിഷയം. രണ്ടു ദിവസം മുൻപ് പുറത്തായ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ  വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേയ്ക്കു പായുകയാണ്. പൊലീസ് കേസാകും മുൻപ് വീഡിയോ കണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി പുതിയ വഴികൾ തേടുകയാണ് വാട്‌സ്അപ്പ് ഉപഭോക്താക്കൾ.

ഇടുക്കിയിലെ ഒരു ഫൊറോന പള്ളിവികാരിയും അയൽവാസിയായ വീട്ടമ്മയുമായുള്ള ഇടപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ. ലോക്ഡൗൺ കാലത്ത് ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയും വിശ്വാസികൾ ആരും പള്ളിയിലേക്ക് എത്താതിരിക്കുകയും ചെയ്തതോടെ, കിട്ടിയ അവസരം മുതലാക്കിയതാണ് വികാരിയും, വീട്ടമ്മയും കുടുക്കിലാകാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈറേഞ്ചിലെ ഒരുഫൊറോന പള്ളിയിലെ വികാരിയാണ് കഥാനായകൻ. തന്റെ ജോലിക്ക് നിരക്കാത്ത വിധം അദ്ദേഹം പ്രവർത്തിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. പള്ളിമേട അദ്ദേഹം തന്റെ പ്രണയലീലകൾക്ക് വേദിയാക്കിയത്രെ! പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫിനോട് വികാരിക്ക് വല്ലാത്ത പ്രണയം. വികാരിയോട് ഈ വീട്ടമ്മയ്ക്കും അതുപോലെ തന്നെ. ലോക് ഡൗൺ കാലത്ത് ആരും പള്ളിമേടയിലേക്ക് വരുന്നുമില്ല. ഈ അവസരം മുതലാക്കി ഇരുവരും പള്ളി മേടയും, വൈദികന്റെ മുറിയും  തങ്ങളുടെ വികാരം പങ്കു വയ്ക്കുന്നതിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു.

വലിയ നോമ്പിലെ ലോക്ഡൗൺ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. മുൻപും ഈ വീട്ടമ്മ സമാന വിവാദങ്ങളിൽ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീർക്കാൻ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാൽ, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്.

സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികൾ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നു. രൂപതയിൽ നിർണായക പദവികൾ വഹിച്ച വികാരിയെ രക്ഷപ്പെടുത്താൻ പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ.

ഏതായാലും വികാരിക്ക് ഒടുവിൽ പണി കിട്ടി.  അവിഹിതം നാട്ടിൽ പാട്ടായതോടെ രൂപത അധികൃതർ അദ്ദേഹത്തെ ചുമതലയിൽ നിന്നും നീക്കിയതായാണ് റിപ്പോർട്ട്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചു ദിവസം അങ്കമാലിയിൽ കണ്ണു ചികിത്സ നടത്തി. ഇപ്പോൾ മലയാറ്റൂരിൽ ഒരു ആശ്രമത്തിൽ കയറിപ്പറ്റിയതായാണ് വിവരം. ഏതായാലും ഇനി ഹൈറേഞ്ചിൽ വികാരിമാരെ നിയമിക്കുമ്പോൾ നോക്കിയും കണ്ടും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

അവിഹിതത്തിൽ കുടുങ്ങി വൈറലായി മാറിയ വൈദികനും വീട്ടമ്മയും തങ്ങളുടെ ഇടപാടിൻ്റെ വീഡിയോ  എങ്ങിനെയാണ് പുറത്തു പോയതെന്ന ആശങ്കയിലാണ്. ഇരുവരുടെയും വീഡിയോയും ഫോട്ടോയും വാട്‌സ്അപ്പ് ഗ്രപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേയ്ക്കു കറങ്ങുന്നതിനു പിന്നിൽ സഭയിലെ തന്നെ ഗ്രൂപ്പ് പോരാണ് എന്നതാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്.